സിന്ധുമോൾ. ആർ
തിരുവനന്തപുരം: നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനമായി. സഭ സമ്മേളനം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം 22ന് പിരിയും. സ്പീക്കറെ നീക്കണമെന്ന പ്രമേയം 21 ന് പരിഗണിക്കും. സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷ നോട്ടീസ് 21 ന് ഉച്ചയ്ക്കു ശേഷമാണ് ചര്‍ച്ച ചെയ്യുക. കാര്യോപദേശക സമിതി യോഗത്തിന്റേതാണ് തീരുമാനം
ഈ മാസം 28 വരെ സഭാ സമ്മേളനം ചേരാനായിരുന്നു നേരത്തെ തീരുമാനമെടുത്തത്. എന്നാല്‍ കൊവിഡ് കണക്കിലെടുത്താണ് നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് മുഖ്യമന്ത്രി തന്നെ കാര്യോപദേശക സമിതിയോട് ആവശ്യപ്പെട്ടത്. പ്രതിപക്ഷവും ഇതിനെ അനുകൂലിച്ചു.