തൃശൂർ : കുതിരാനിലെ തുരങ്കപാതയിൽ നിർമ്മാണത്തിനിടെ പാറ ഇടിഞ്ഞു വീണു. തുരങ്കമുഖത്ത് നിന്ന് മണ്ണ് നീക്കം ചെയ്യുമ്പോഴാണ് സംഭവം. ഇരുമ്പ് പാളികൾ വെച്ച് കോൺക്രീറ്റ് ചെയ്ത ഭാഗം തകർന്നിരിക്കുകയാണ്. തുരങ്കത്തിനുളളിൽ വെളിച്ചമെത്തിക്കുന്ന ലൈറ്റുകളുടെ വയറുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
സുരക്ഷാ വീഴ്ചകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുതിരാനിലെ പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് ടി.എൻ. പ്രതാപൻ എംപി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കാരിക്ക് പ്രതാപൻ കത്തയച്ചു.
2021 ജനുവരിയിൽ തുരങ്കം തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി കേന്ദ്രവുമായി ചർച്ച ചെയ്യണമെന്നും തീരുമാനം എടുക്കണമെന്നും എംപി ആവശ്യപ്പെട്ടു.