സിന്ധുമോൾ. ആർ
നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ഹാസന്റെ കാലിന് നടത്തിയ സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചു. ഇന്ന് രാവിലെ ചെന്നൈ ശ്രീ രാമചന്ദ്രാ ആശുപത്രിയിലായിരുന്നു സര്‍ജറി. കമലഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് ദിവസത്തോളം ആശുപത്രിയില്‍ ചിലവഴിച്ച ശേഷമായിരിക്കും ഡിസ്ചാര്‍ജ്ജ്.
പ്രാര്‍ത്ഥനകള്‍ക്കും പിന്തുണയ്ക്കും നന്ദികുറിച്ചുകൊണ്ടാണ് കമലഹാസനുവേണ്ടി ശ്രുതി ആരോഗ്യ വിവരങ്ങള്‍ പുറത്തുവിട്ടത്. അച്ഛന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുന്നവരോടായാണ് സര്‍ജറി വിജയകരമായിരുന്നെന്ന സന്തോഷവാര്‍ത്ത താരം പങ്കുവച്ചത്.കുറച്ചുദിവസത്തെ വിശ്രമത്തിന് ശേഷം ആളുകളുമായി സംവധിക്കാന്‍ അദ്ദേഹം എത്തുമെന്നാണ് ശ്രുതി അറിയിച്ചത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അപകടത്തില്‍ കാലിനേറ്റ പരിക്കിന്റെ ചികിത്സയുടെ ഭാഗമാണ് ഇന്ന് നടന്ന സര്‍ജറി. വളരെപ്പെട്ടെന്ന് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മടങ്ങിയെത്തുമെന്ന് വാക്ക് നല്‍കിയിട്ടാണ് കമലഹാസന്‍ ആശുപത്രിയിലേക്ക് തിരിച്ചത്.