IndiaKeralaLatest

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് പ്രതികള്‍ രക്ഷപ്പെട്ടു

“Manju”

Image result for മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ചെത്തുന്ന പ്രതികള്‍ക്ക് മതിയായ സുരക്ഷ ഒരുക്കാത്തതിനാല്‍ രക്ഷപ്പെടുന്നത് തുടര്‍ക്കഥയാകുന്നു.
മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ചെത്തുന്ന പ്രതികള്‍ക്ക് മതിയായ സുരക്ഷ ഒരുക്കാത്തതിനാല്‍ രക്ഷപ്പെടുന്നത്  പതിവായിരിക്കുന്നു. വേങ്ങര പൊലീസ് അറസ്റ്റ് ചെയ്ത തൃശൂര്‍ കേച്ചേരി പട്ടിക്കര മനോജ് (40) ആണ് അവസാനമായി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടത്. ആശുപത്രിയില്‍ നിന്നും മഞ്ചേരിയിലെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തില്‍ നിന്നുമടക്കം അഞ്ചാം തവണയാണ് പ്രതികള്‍ മുങ്ങുന്നത്. ഇതില്‍ ഒരാളെയും ഇതുവരെ പേലീസിന് പിടികൂടാനായിട്ടില്ല. കഴിഞ്ഞ ജൂണിലാണ് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് കല്ലായി സ്വദേശി കൈന്നല്‍ പറമ്പില്‍ വീട്ടില്‍ നൗഷാദ് എന്ന റംഷാദ് (19), എടവണ്ണപ്പാറ പൊന്നാട് ഓമാനൂര്‍ സ്വദേശി കുറ്റിക്കാട്ടില്‍ വീട്ടില്‍ മെഹബൂബ് (22) എന്നിവര്‍ ആദ്യമായി രക്ഷപ്പെട്ടത്.
ആശുപത്രിയിലെ നിരീക്ഷണ സെല്ലില്‍ നിന്ന് ശുചിമുറിയിലെ വെന്‍റിലേഷന്‍ ഇളക്കിമാറ്റി പുറത്തെത്തി ആശുപത്രി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീവനക്കാരെന്‍റ ബൈക്ക് മോഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇവരെ പിന്നീട് പിടികൂടുകയും ചെയ്തു. എന്നാല്‍ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തതിന് ശേഷം കോവിഡ് ബാധിച്ച്‌ ആശുപത്രിയിലെത്തിച്ച റംഷാദ് സെപ്റ്റംബറില്‍ വീണ്ടും ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ഇത്തവണ ആശുപത്രി കെട്ടിടത്തിലെ കോണിപ്പടിയിലെ ചങ്ങല പൊട്ടിച്ചാണ് യുവാവ് കടന്നുകളഞ്ഞത്. ഒക്ടോബറില്‍ കാളികാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസിലെ പ്രതിയും ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. പിറ്റേദിവസം തന്നെ പിടിയിലാവുകയും ചെയ്തു.
ഒരാഴ്ചക്ക് ശേഷം തടവുകാര്‍ക്കായി ആരംഭിച്ച മഞ്ചേരിയിലെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തില്‍ നിന്നും വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദബാദ് കാറ്റ്ലമാരി സ്വദേശി അനാറുല്‍ ബാഹാര്‍ (23) രക്ഷപ്പെട്ടു. സെന്‍ററിലെ ജനല്‍ വഴി റൂമിലെ ബെഡ് ഷീറ്റ് ഉപയോഗിച്ച്‌ താഴേക്ക് ഇറങ്ങിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. നാല് മാസം പിന്നിട്ടിട്ടും ഇയാളെ പിടികൂടാനായിട്ടില്ല. മെഡിക്കല്‍ കോളജില്‍ പ്രതികള്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ കഴിയാത്തതിനാല്‍ മറ്റൊരു കെട്ടിടം ഏറ്റെടുത്താണ് പ്രതികള്‍ക്കായുള്ള ചികിത്സ കേന്ദ്രം ആരംഭിച്ചത്. എന്നാല്‍ ഇവിടെ നിന്ന് സുരക്ഷ വീഴ്ച മുതലെടുത്ത് പ്രതി രക്ഷപ്പെട്ടു.

Related Articles

Back to top button