IndiaKeralaLatest

പഞ്ചായത്ത് മെമ്പറുടെ അറുത്തെടുത്ത തല റോഡില്‍

“Manju”

ചെന്നൈ : യുവാവിനെ കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര. അറുത്തെടുത്ത തല യാത്രയ്ക്കിടെ നടുറോഡില്‍ വീണതോടെയാണ് നടുക്കുന്ന കൊലപാതകത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്. ഗ്രാമപഞ്ചായത്ത് അംഗമാണ് കൊല്ലപ്പെട്ടതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവാരൂര്‍ ജില്ലയിലെ മുത്തുപ്പേട്ടൈക്കു സമീപത്തെ അലങ്കാനാട് റോഡിലെ വഴിയാത്രക്കാരാണ് ചോര വാര്‍ന്ന നിലയില്‍ മനുഷ്യന്റെ തല നടുറോഡില്‍ കിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലങ്കാട് ഗ്രാമ പഞ്ചായത്ത് അംഗം രാജേഷാണ് (34) കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്. പരിശോധനയില്‍ സമീപത്തെ കയര്‍ ഫാക്ടറിയില്‍ നിന്ന് രാജേഷിന്റെ തലയില്ലാത്ത മൃതദേഹവും കണ്ടെത്തി.

രാവിലെ വീട്ടില്‍ നിന്ന് പഞ്ചായത്ത് ഓഫിസിലേക്ക് പോകാനിറങ്ങിയതായിരുന്നു രാജേഷ്. കാത്തിരുന്ന അക്രമി സംഘം രാജേഷിനെ പിടികൂടി കയര്‍ ഫാക്ടറിയില്‍ എത്തിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം, കൊലപതാക ശ്രമം, വീടുകയറി ആക്രമണം തുടങ്ങി നിരവധി കേസുകള്‍ പ്രദേശത്തെ ഗുണ്ടാസംഘത്തില്‍ പ്രധാനിയായിരുന്ന രാജേഷിന്റെ പേരിലുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച രാജേഷ് പിന്നീട് അണ്ണാ ഡി.എം.കെയില്‍ ചേരുകയായിരുന്നു. എന്നാല്‍, കൊലപാതകത്തിനു പിന്നില്‍ ആരാണെന്നുള്ളത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Related Articles

Back to top button