KeralaLatest

പ്രധാനമന്ത്രിക്ക് കത്തയച്ച്‌ മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ കര്‍ണാടക തടയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ സംസ്ഥാനത്തിനും നിയന്ത്രണങ്ങള്‍ കൊണ്ടുവരാം. അത് പൊതുമാനദണ്ഡങ്ങള്‍ ലംഘിച്ചാവരുതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് അനുമതി നല്‍കിയതാണ്. അത് പാലിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം. അല്ലെങ്കില്‍ ജനങ്ങള്‍ ബുദ്ധിമുട്ടും. കര്‍ണാടകയുടെ ഈ സമീപനത്തില്‍ ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്തര്‍സംസ്ഥാനയാത്ര തടഞ്ഞതിന് ഒരു ന്യായീകരണവുമില്ല. ഒരു കാലത്ത് 150 മരണങ്ങളും പതിനായിരത്തിലധികം കേസുകളും ഉണ്ടായിട്ടും കര്‍ണാടകയില്‍ നിന്നുള്ള യാത്ര കേരളം തടഞ്ഞിട്ടില്ല. കര്‍ണാടകയിലെ പത്തിലൊന്ന് ആളുകള്‍ക്ക് പോലും കേരളത്തില്‍ രോഗം വന്നിട്ടില്ല. കര്‍ണാടകയില്‍ 30 പേര്‍ക്ക് രോഗം വരുമ്പോള്‍ ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിലെ റിപ്പോര്‍ട്ടിംഗ് സംവിധാനം മികച്ചതായതുകൊണ്ടാണ് ഉയര്‍ന്ന കണക്ക് വരുന്നത്.

കേരളത്തില്‍ മൂന്ന് പേര്‍ക്ക് രോഗം വരുമ്പോള്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കേരളത്തില്‍ കൂടുതല്‍ കേസുകളാണെന്ന പ്രതീതി വരാന്‍ കാരണം ഇതാണ്. ഇവിടെ രോഗം കാര്യക്ഷമമായി കണ്ടെത്തുന്നു. കോവിഡ് മൂലം രാജ്യത്ത് ഏറ്റവും കുറവ് മരണനിരക്കുള്ള, കാര്യക്ഷമമായി രോഗം കണ്ടെത്തുന്ന, രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കുന്ന കേരളത്തെ വസ്തുതകള്‍ മൂടി വച്ച്‌ താറടിക്കാന്‍ ശ്രമമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button