KeralaLatest

കേരളത്തിന് തകര്‍പ്പന്‍ ജയം

“Manju”

വി ജ യ് ഹ സാ രെ യി ൽ കേ ര ളത്തിന്‍റെ വി ജ യ ഹാ സം; റെ യി ൽ വേ സി നെ യും വീ  ഴ്ത്തി

ശ്രീജ.എസ്

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനെതിരേ കേരളത്തിന് ഒന്‍പതു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. എസ്. ശ്രീശാന്തിന്റെയും റോബിന്‍ ഉത്തപ്പയുടെയും തകര്‍പ്പന്‍ പ്രകടനമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബിഹാര്‍ 40.2 ഓവറില്‍ 148 റണ്‍സിന് എല്ലാവരും പുറത്തായി. 149 റണ്‍സിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം 41.2 ഓവറുകള്‍ ബാക്കിനിര്‍ത്തി ഒരേയൊരു വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടക്കുകയായിരുന്നു.

32 പന്തില്‍ നാലു ഫോറും 10 സിക്സും സഹിതം 87 റണ്‍സുമായി പുറത്താകാതെ നിന്ന റോബിന്‍ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിംഗാണ് കേരളത്തിന്റെ വിജയം വേഗത്തിലാക്കിയത്. 12 പന്തില്‍ 37 റണ്‍സെടുത്ത വിഷ്ണു വിനോദിനെ മാത്രമാണ് കേരളത്തിന് നഷ്ടമായത്.

സഞ്ജു സാംസണ്‍ ഒന്‍പത് പന്തില്‍ 24 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തേ, നാലു വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്തിന്റെ മികവിലാണ് കേരളം ബിഹാറിനെ 148 റണ്‍സില്‍ ഒതുക്കിയത്. ഒന്‍പത് ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങിയാണ് നാലു വിക്കറ്റ് വീഴ്ത്തിയത്. ജലജ് സക്സേന മൂന്ന് വിക്കറ്റ് നേടി. നിധീഷ് രണ്ടും അക്ഷയ് ചന്ദ്രന്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Related Articles

Back to top button