IndiaLatest

അംബാനിക്ക് ‍ബോംബ് ഭീഷണി വാദം തള്ളി ജെയ്‌ഷെ ഉല്‍ ഹിന്ദ്

“Manju”

 

ശ്രീജ.എസ്

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്കുമുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ പങ്കില്ലെന്ന് തീവ്രവാദ സംഘടനയായ ജെയ്‌ഷെ ഉല്‍ ഹിന്ദ്. സംഭവത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ ഉല്‍ ഹിന്ദ് ഏറ്റെടുത്തുവെന്ന് കഴിഞ്ഞ ദിവസം മുംബൈ പോലീസ് വെളിപ്പെടുത്തിയിരുന്നു . ഇതിന് പിന്നാലെയാണ് പോലീസിന്റെ അവകാശവാദം തള്ളി ജെയ്‌ഷെ ഉല്‍ ഹിന്ദ് രംഗത്തെത്തിയത് .

‘അംബാനിക്ക് തങ്ങളില്‍ നിന്ന് യാതൊരു ഭീഷണിയുമില്ല. സംഘടനയുടെ പേരില്‍ നേരത്തെ പുറത്തുവന്ന സന്ദേശം വ്യാജമാണ്’ ജെയ്‌ഷെ ഉല്‍ ഹിന്ദ് ടെലഗ്രാം പോസ്റ്ററിലൂടെ വ്യക്തമാക്കി.നേരത്തെ പ്രചരിച്ച പോസ്റ്ററുമായോ ടെലഗ്രാം അക്കൗണ്ടുമായോ സംഘടനയ്ക്ക് ബന്ധമില്ല. തങ്ങളുടെതെന്ന പേരില്‍ വ്യാജ പോസ്റ്റര്‍ നിര്‍മിച്ച ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ നടപടിയില്‍ അപലപിക്കുന്നതായും ജെയ്‌ഷെ ഉല്‍ ഹിന്ദ് സന്ദേശത്തില്‍ വ്യക്തമാക്കി.

‘അംബാനിയുടെ വീടിനടുത്ത് വാഹനം കൊണ്ടിട്ട തങ്ങളുടെ സഹോദരന്‍ സുരക്ഷിതമായ വീട്ടിലെത്തി. ഇത് ഒരു ട്രെയിലര്‍ മാത്രമായിരുന്നു, ചിത്രം ഇനി വരാനിരിക്കുന്നു’ എന്നായിരുന്നു കഴിഞ്ഞ ദിവസം ജെയ്‌ഷെ ഉല്‍ ഹിന്ദിന്റെത് എന്ന പേരില്‍ ഭീഷണി ഉയര്‍ത്തിയതായി പ്രചരിച്ച ടെലഗ്രാം പോസ്റ്റര്‍. ഇപ്പോള്‍ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെങ്കില്‍ അടുത്ത തവണ വാഹനം നിങ്ങളുടെ കുട്ടികളുടെ കാറിലേക്കായിരിക്കും പാഞ്ഞു കയറുക, കൂടാതെ ബിറ്റ്‌കോയിനായി പണം കൈമാറണമന്നും മുകേഷ് അംബാനിയേയും ഭാര്യ നിത അംബാനിയേ്യും അഭിസംബോധന ചെയ്ത സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ദക്ഷിണ മുംബൈയില്‍ മുകേഷ് അംബാനിയുടെ ബഹുനില വസതിയായ ആന്റിലയ്ക്ക് സമീപം കഴിഞ്ഞ ആഴ്ചയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ 20 ജലാറ്റിന്‍ സ്റ്റിക്കുകളടക്കം സ്‌ഫോടക വസ്തുനിറച്ച വാഹനം കണ്ടെത്തിയത്. വാഹനത്തില്‍ നിന്ന് ഭീഷണിസന്ദേശവും പോലീസ് കണ്ടെടുത്തിയിരുന്നു.

Related Articles

Back to top button