ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ വീണ്ടും അക്രമം നടത്തുമെന്ന് ഭീഷണി മുഴക്കി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. നിയമം പിൻനവലിച്ചില്ലെങ്കിൽ സ്വകാര്യ കമ്പനികളുടെ ഗോഡൗണുകൾ തകർക്കുമെന്നാണ് ടികായത്ത് ഭീഷണി മുഴക്കിയത്. പഞ്ചാബിലെ ശ്രീഗംഗാ നഗറിൽ നടന്ന മഹാപഞ്ചായത്തിലാണ് ടികായത്തിന്റെ ആഹ്വാനമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കാർഷിക നയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ സ്വകാര്യ കമ്പനികളുടെ ഗോഡൗണുകൾ തകർക്കും. മോദി സർക്കാർ ഇന്ത്യയെ ചില സ്വകാര്യ ബിസിനസുകാർക്ക് വിൽക്കുകയാണെന്ന് ടികായത്ത് ആരോപിച്ചു. ഇനി പാൽ, വൈദ്യുതി, രാസവളം, മോട്ടോർ വാഹനങ്ങൾ എന്നിവ കോർപ്പറേറ്റുകളുടെ കീഴിലാണ് പ്രവർത്തിക്കുക.രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ മാദ്ധ്യമങ്ങൾ ഉൾക്കൊള്ളിക്കുന്നില്ലെന്നും അതിനാൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ജനങ്ങളുടെ പിന്തുണ നേടുമെന്നും ടികായത്ത് പറഞ്ഞു.
നേരത്തെ ഇത്തരത്തിൽ പ്രതിഷേധക്കാർ ജിയോ ടവറുകൾ തകർത്തിരുന്നു. കോൺഗ്രസ് നേതാക്കളുടെയും സംഘടനാ നേതാക്കളുടെയും പ്രകോപനമാണ് പ്രതിഷേധക്കാരെ ടവർ നശിപ്പിക്കാൻ പ്രേരിപ്പിച്ചത്. 1500 ഓളം ജിയോ ടവറുകൾ തകർത്ത് ഇവർ ടവറിലുണ്ടായിരുന്ന ജനറേറ്ററുകൾ മോഷ്ടിച്ച് ഗുരുദ്വാരകൾക്ക് നൽകിയിരുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കമ്പനി നേരിട്ടത്. ഇതിനെതിരേ ജിയോ അധികൃതർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.