Latest

രാസവളങ്ങളും കീടനാശിനികളും പ്രയോഗിക്കാത്ത പച്ചക്കറികള്‍

“Manju”

അമിത രാസവളങ്ങളും കീടനാശിനികളും പ്രയോഗിക്കാത്ത പച്ചക്കറികള്‍ തന്നെ കഴിക്കണമെന്നാണ് അധികപേരുടെയും ആഗ്രഹം. അല്‍പമെങ്കിലും അത് സാധ്യമാകണമെങ്കില്‍ ഓരോ വീട്ടിലും നാം ഒരു കൊച്ചു അടുക്കളത്തോട്ടം നിര്‍മിക്കണം. പലര്‍ക്കും അതിന് അനുയോജ്യമായ സ്ഥലവും സമയവുമില്ല എന്നതാണ് പ്രധാന പരിമിതി. ഈ പരിമിതികളെല്ലാം ഉണ്ടെങ്കിലും വീടിന് മുറ്റത്ത് നൂറുമേനി വിളവെടുത്തു കൊണ്ടിരിക്കുകയാണ് മലപ്പുറം വടക്കേമണ്ണ സ്വദേശി മുനീര്‍. പത്തുവര്‍ഷമായി ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചാണ് കൃഷിചെയ്യുന്നത്. ചെറുപ്പം മുതല്‍ കൃഷി തല്പരനായിരുന്ന ഇദ്ദേഹം ശാസ്ത്രീയവും പരമ്ബരാഗതവുമായ അറിവുകള്‍ സംയോജിപ്പിച്ച്‌ കൃഷിയില്‍ പ്രയോഗിച്ചാണ് ഈ വിജയം കൊയ്യുന്നത്. തക്കാളി, വെണ്ട, അമര, പച്ചമുളക്, വഴുതന, കാരറ്റ്, ക്വാളിഫ്ലവര്‍, കാബേജ്, പടവലം, പാവല്‍, ചെരങ്ങ, മത്തന്‍, ചെറിയ ഉള്ളി, വലിയ ജീരകം, കടുക്, കറിവേപ്പ്, മുരിങ്ങ, ചീര, മല്ലിച്ചെപ്പ്, പൊതീന, ലെറ്റൂസ്, ജര്‍ജീര്‍ തുടങ്ങിയ പച്ചക്കറികളും തണ്ണിമത്തന്‍, മുന്തിരി തുടങ്ങിയ പഴവര്‍ഗ്ഗങ്ങളും ഈ ചെറിയ തോട്ടത്തില്‍ കൃഷിചെയ്യുന്നുണ്ട്. വീട്ടുമുറ്റത്ത് പാകമായിനില്‍ക്കുന്ന വിളകള്‍ മനോഹര കാഴ്ച കൂടിയാണ് ഒരുക്കുന്നത്. ഇതോടൊപ്പം ചെടികളും നട്ടുവളര്‍ത്തുന്നുണ്ട്. തക്കാളിയിലെ വ്യത്യസ്ത ഇനങ്ങള്‍ കൃഷി ചെയ്യാനാണ് കൂടുതല്‍ താല്പര്യം. ഈ തവണ 10 കിലോയിലധികം തൂക്കമുള്ള ചെരങ്ങ വിളവെടുത്തിട്ടുണ്ട്.കേരളത്തിലെ പ്രമുഖ കര്‍ഷകര്‍ ഉള്‍ക്കൊള്ളുന്ന ഏതാനും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ കൃഷിയെ കുറിച്ചും.വിവിധ കൃഷി രീതികളെക്കുറിച്ചും ലഭിക്കുന്ന അറിവ് ഏറെ പ്രയോജനം ചെയ്തതായി മുനീര്‍ പറയുന്നു.

Related Articles

Back to top button