IndiaKeralaLatest

ടോയ്‌ലെറ്റ് പേപ്പറില്‍ നോവലെഴുതി, ഇന്ന് ബുക്കര്‍ സമ്മാന പട്ടികയില്‍

“Manju”

നെയ്റോബി: ഇത്തവണത്തെ ബുക്കര്‍ സമ്മാനത്തിന് 12 രാജ്യങ്ങളില്‍ നിന്നുള്ള 11 ഭാഷകളിലെ പുസ്തകങ്ങളാണ് മത്സരിക്കുന്നത്. ഏപ്രില്‍ 22നാണ് ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്. ജൂണ്‍ രണ്ടിനായിരിക്കും ജേതാവിനെ പ്രഖ്യാപിക്കുന്നത്.
കെനിയന്‍ സാഹിത്യകാരന്‍ ന്യൂയി വാ തിയോംഗോയുടെ ദ പെര്‍ഫെക്‌ട് നയന്‍ എന്ന നോവലും ബുക്കര്‍ സമ്മാനത്തിനുള്ള പട്ടികയിലുണ്ട്. മാൃതൃഭാഷയായ ഗിക്കുയുവിലാണ് ദ പെര്‍ഫെക്‌ട് നയന്‍ തിയാംഗോ ആദ്യം എഴുതിയത്. ഇതാദ്യമായാണ് ആഫ്രിക്കന്‍ പ്രാദേശികഭാഷയില്‍ എഴുതിയ ഒരു പുസ്തകം ബുക്കര്‍ സമ്മാനത്തിനു പരിഗണിക്കുന്നത്. 50,000 പൗണ്ട് സമ്മാനത്തുകയുള്ള പുരസ്‌കാരം എഴുത്തുകാരനും വിവര്‍ത്തകനുമായി തുല്യമായി വീതിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ദ പെര്‍ഫക്‌ട് നയന്‍ ഗിക്കുയുഭാഷയില്‍ എഴുതിയതും ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്തതും തിയോംഗോ തന്നെയാണ്.
നോവല്‍ എഴുതിയതിന്റെ പേരില്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ടിവന്നിട്ടുണ്ട് തിയോംഗോയ്ക്ക്. കെനിയയിലെ മാക്സികം സെക്യൂരിറ്റി പ്രിസണില്‍ വിചാരണയില്ലാതെ കഠിന തടവ്. എന്നു മോചനം ലഭിക്കും എന്നു പോലുമറിയാതെ ജയിലില്‍ കഴിഞ്ഞ സമയത്തായിരുന്നു ടോയ്ലറ്റ് പേപ്പറില്‍ അദ്ദേഹം നോവലെഴുതിയത്. ഡെവിള്‍ ഓണ്‍ ദ് ക്രോസ്. ഗിക്കുയു എന്ന ആഫ്രിക്കന്‍ പ്രാദേശിക ഭാഷയില്‍ എഴുതിയ ആദ്യത്തെ ആധുനിക നോവല്‍. അതിനു മുന്‍പ് ഇംഗ്ലിഷില്‍ അദ്ദേഹംനോവലുകളെഴുതിയിട്ടുണ്ട്. എ ഗ്രെയ്ന്‍ ഓഫ് വീറ്റ്, പെറ്റല്‍സ് ഓഫ് ബ്ലഡ്തുടങ്ങിയ കൃതികള്‍. എന്നാല്‍ മാതൃഭാഷയായ ഗിക്കുയുവില്‍ എഴുതാന്‍തുടങ്ങിയതോടെയാണ് അദ്ദേഹം കെനിയന്‍ സര്‍ക്കാരിന്റെ കണ്ണിലെകരടായത്.
ജയിലിനു പുറത്തിറങ്ങിയതോടെ ടോയ്‌ലെറ്റ് പേപ്പറില്‍ എഴുതിയ നോവല്‍ പുറത്തുവന്നു. പിന്നീടദ്ദേഹം എഴുതിയതൊക്കെയും ഗിക്കുയു ഭാഷയില്‍ തന്നെ. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിനു പലതവണ പരിഗണിക്കപ്പെട്ടിട്ടുള്ള തിയോംഗോ ഇfപ്പോള്‍ 83ാം വയസില്‍ ബുക്കര്‍ സമ്മാനത്തിനുള്ള പട്ടികയില്‍ ഇടംപിടിച്ചത്.

Related Articles

Back to top button