IndiaKeralaLatest

‘നക്സല്‍ മാമാ, എന്റെ പപ്പയെ വിട്ടയക്കണേ’, ഈ കുഞ്ഞിന്റെ വിളി കേള്‍ക്കുമോ?

“Manju”

ശ്രീനഗര്‍: മാവോവാദി വേട്ടക്കിെട പിടിയിലായെന്ന് സംശയിക്കുന്ന സി.ആര്‍.പി.എഫ് ജവാന്‍ രാകേശ്വര്‍ സിങ് മന്‍ഹാസിന്‍റെ അഞ്ചു വയസ്സുകാരി മകള്‍ ശ്രഗ്വിക്ക് ദിവസങ്ങളായി കണ്ണീര്‍ വറ്റിയിട്ടില്ല. ഏറെ സ്നേഹിക്കുന്ന വത്സലനായ പിതാവ് ആരുടെ പിടിയിലാണെന്ന് അറിയില്ലെങ്കിലും വീട്ടുകാര്‍ പറഞ്ഞുകേട്ടതനുസരിച്ച്‌ അവള്‍ക്ക് ഒറ്റ ആവശ്യമേയുള്ളൂ- നക്സല്‍ മാമാ, എന്‍റെ പിതാവിനെ മോചിപ്പിക്കണേ’.
സി.ആര്‍.പി.എഫ് കോബ്ര കമാന്‍ഡോ ആയ മന്‍ഹാസടങ്ങിയ സംഘത്തിലെ നിരവധി പേര്‍ ജീവന്‍ ബലി നല്‍കിയപ്പോള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇതുവരെയും ഒരു വിവരവും ലഭിക്കാതായതോടെയാണ് സംഘട്ടനത്തിനിടെ തട്ടിക്കൊണ്ടുപോയെന്ന സംശയം ബലപ്പെട്ടത്. മാവോവാദികള്‍ ഇത് സ്ഥിരീകരിക്കുകയോ മോചന ദ്രവ്യം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
ശനിയാഴ്ചയാണ് 1,000 ലേറെ വരുന്ന വന്‍സൈനിക വിഭാഗം മാവോവാദി വേട്ടക്കായി സുക്മ- ബിജാപൂര്‍ അതിര്‍ത്തിയിലെ വന മേഖലയില്‍ എത്തിയത്. രഹസ്യ വിവരമനുസരിച്ചാണ് എത്തിയതെങ്കിലും ആരെയും കാണാതെ മടങ്ങുന്നതിനിടെ മാവോവാദികള്‍ ഒളിയാക്രമണം നടത്തുകയായിരുന്നു. ചിതറിപ്പോയ സേനയില്‍ പലരും പല ഭാഗത്തായതിനാല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ പോലും കഴിഞ്ഞില്ല. ഇതിനിടയിലാണ് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായതും അതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുന്നതും.
ആക്രമണം നടന്ന വിവരം പോലും ടെലിവിഷനിലാണ് അറിഞ്ഞതെന്നും മന്‍ഹാസിന്‍റെ വിവരങ്ങള്‍ സി.ആര്‍.പി.എഫ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ജമ്മു- അഖ്നൂര്‍ റോഡിലെ ബര്‍നയിലുള്ള കുടുംബം പറയുന്നു. മന്‍ഹാസിനെ കുറിച്ച്‌ ഭാര്യ മീനുവിനും മകള്‍ ശ്രഗ്വിക്കും മാത്രമല്ല, ആധി. സഹോദര പുത്രന്‍ ആകാശും പിന്നെ എണ്ണമറ്റ ബന്ധുക്കളും കണ്ണീരണിഞ്ഞ് കാത്തിരിപ്പിലാണ്.
കാണാതായ വാര്‍ത്ത അറിഞ്ഞതുമുതല്‍ നാട്ടുകാരും ബന്ധുക്കളും മന്‍ഹാസിന്‍റെ വീട്ടിലേക്ക് ഒഴുകുകയാണ്.

Related Articles

Back to top button