ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക് 5 വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അന്തിമ അനുമതി ലഭിച്ചു. ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഎ) ആണ് അനുമതി നൽകിയത്. മേയ് ആദ്യം മുതൽ വാക്സിൻ രാജ്യത്ത് വിതരണം ചെയ്യും. സ്പുട്നിക്കിന് അനുമതി നൽകാൻ വിദഗ്ധ സമിതി ഇന്നലെ ശുപാർശ ചെയ്തിരുന്നു. ഇത് അംഗീകരിച്ചാണ് ഡിജിസിഎ അനുമതി നൽകിയത്.
ഇന്ത്യയിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക് 5. ഓക്സ്ഫഡ്-അസ്ട്രസെനക് വികസിപ്പിച്ച സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഷീൽഡ്, ഭാരത് ബയോടെകിന്റെ കൊവാക്സിൻ എന്നീ വാക്സിനുകളാണ് നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്നത്. ഇതോടെ സ്പുട്നിക്കിന് അംഗീകാരം നൽകുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ.