തിരുവനന്തപുരം: കേരള ലോ അക്കാദമി സ്ഥാപകനും ഡയറക്ടറുമായിരുന്ന ഡോ. നാരായണൻ നായർ അന്തരിച്ചു. 93 വയസ്സായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ശ്രദ്ധേയനായവ്യക്തിത്വമായിരുന്ന അദ്ദേഹം. കേരള സര്‍വകലാശാലയിലെ സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗവുമായിരുന്ന അദ്ദേഹം എറണാകുളം ഗവ.ലോ കോളജില്‍ നിന്ന് ബിരുദവും കേരളാ സർവകലാശാലയില്‍ നിന്ന് എല്‍എല്‍എമ്മും പിഎച്ച്ഡിയും നേടി. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും നിയമത്തിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയ വ്യക്തികൂടിയായിരുന്നു അദ്ദേഹം.
ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തിയശേഷം സംസ്കാരത്തിനുവേണ്ടി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. നാളെയാണ് സംസ്കാരം . പാചക വിദഗ്ധ ലക്ഷ്മി നായര്‍ മകളാണ്. ഹെെക്കോടതിയില്‍ അഭിഭാഷകന്‍ ആയ നാഗരാജാണ് മകന്‍. മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കോലിയക്കോട് കൃഷ്ണന്‍നായർ സഹോദരനാണ്.
അദ്ദേഹത്തിന്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.