IndiaKeralaLatest

300 വര്‍ഷം മുമ്പേ മഹാമാരി പ്രവചിച്ചു, മരണവും; പുസ്തകവുമായി നെറ്റിസണ്‍സ്

“Manju”

മഹാമാരി പടര്‍ന്നു പിടിക്കുമ്പോള്‍ ജനങ്ങളെ വഴിതെറ്റിക്കുന്ന കപടബുദ്ധിജീവികളെ  തിരിച്ചറിയണം | Fake news makes corona disease outbreaks worse

ന്യൂഡല്‍ഹി: 2019 ഡിസംബറിലായിരുന്നു ലോകത്തെ നിശ്ചലമാക്കിയ കെറോണ വൈറസ് ചൈനയില്‍ സ്ഥിരീകരിക്കുന്നത്. ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോഴും ഒരു ആരോഗ്യപ്രവര്‍ത്തകര്‍ക്കും ലോകത്തെ പിടിച്ചുകുലുക്കാന്‍ ഇവക്ക് കഴിയുമെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ ലോകത്തെ ഒരു മഹാമാരി നിശ്ചലമാക്കുമെന്ന് പലരും പ്രവചിച്ചിരുന്നതായി അവകാശവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. പുരാതന ഇന്ത്യയില്‍ ഒരു സന്ന്യാസി കൊറോണ വൈറസ് വ്യാപനം മുന്‍കൂട്ടി പ്രവചിച്ചിരുന്നുവെന്ന വാദവുമായാണ് ഇപ്പോള്‍ ഒരു കൂട്ടം നെറ്റിസണ്‍സ് രംഗത്തെത്തിയിരിക്കുന്നത്.
ഹിന്ദു പുരോഹിതനായിരുന്ന വീര ബ്രഹ്മേന്ദ്ര സ്വാമി 300 വര്‍ഷങ്ങള്‍ക്ക് മുമ്ബ് വൈറസിനെക്കുറിച്ച്‌ പ്രവചിച്ചിരുന്നുവെന്നാണ് ഇവരുടെ വാദം. ഇന്ത്യന്‍ നോസ്ട്രഡാമസ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വീര ബ്രഹ്മേന്ദ്രന്‍റെ കാലഗണനം എന്ന പുസ്തകത്തില്‍ നിരവധി പ്രവചനങ്ങള്‍ നടത്തിയിട്ടുള്ളതായും അവര്‍ അവകാശപ്പെടുന്നു.
കാലഗണനത്തിന്‍റെ 114ാം ഭാഗത്തിലാണ് പ്രവചനം. തെലുങ്കിലാണ് പുസ്തകം. ‘കിഴക്കന്‍ പ്രദേശങ്ങളില്‍ വിഷവാതകം ചോരും. ലക്ഷകണക്കിന് പേര്‍ മരിക്കും. കോരങ്കി എന്നറിയപ്പെടുന്ന രോഗം ഒരു കോടിയിലധികം പേരെ ബാധിക്കും. കോഴികളുടെ കാലിറടുന്നതുപോലെ നിരവധി പേര്‍ വീഴുകയും മരിക്കുകയും ചെയ്യും’ -പുസ്തകത്തില്‍ പറയുന്നതായി നെറ്റിസണ്‍സ് അവകാശപ്പെട്ടു. പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന നിരവധി കാര്യങ്ങള്‍ ഇതിനോടകം നടന്നുകഴിഞ്ഞതായും അവര്‍ പറയുന്നു.
വീര ബ്രഹ്മേന്ദ്രന്‍ പ്രവചിച്ച കോരങ്കി രോഗം കൊറോണ വൈറസ് ബാധയാണെന്നാണ് അവരുടെ വിശ്വാസം. കൂടാതെ ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ പുസ്തകത്തില്‍ പറയുന്ന കിഴക്കന്‍ പ്രദേശം ചൈനയാണെന്നും അവര്‍ വിശ്വസിക്കുന്നു.

Related Articles

Back to top button