KeralaLatest

കേരളത്തില്‍ ഓക്‌സിജന്‍ ക്ഷാമമില്ല

“Manju”

തിരുവനന്തപുരം: കേരളത്തില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പെട്രോളിയം ആന്‍ഡ് എക്‌സപ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ). കേരളത്തില്‍ നിലവില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നാലും പ്രതിസന്ധിയെ മറികടക്കാനുള്ള സജ്ജീകരണങ്ങള്‍ 24 മണിക്കൂറും ഉറപ്പാക്കിയിട്ടുണ്ടെന്ന് പെസോ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ പറഞ്ഞു.

സംസ്ഥാനത്ത് പ്രതിദിനം 85 മെട്രിക് ടണ്‍ വരെ ഓക്സിജന്‍ ആവശ്യമാണ്. കോവിഡ് വര്‍ധിക്കുന്നത് മുന്‍കൂട്ടി കണ്ട് ഓക്സിജന്‍ സിലിണ്ടര്‍ സപ്ലൈയും വര്‍ധിപ്പിച്ചു. ഈ സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജന്‍ വിതരണം തുടരാനാണ് തീരുമാനമെന്നും പെസോ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 23ന് ഓക്സിജന്‍ ഫില്ലിംഗ് പ്ലാന്‍റുകളുടെയും ഉല്‍പാദകരുടെയും യോഗം വിളിച്ചത് ഗുണകരമായെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലുള്ള 11 എയര്‍ സെപ്പറേഷന്‍ യൂണിറ്റുകളില്‍ അഞ്ചെണ്ണം പ്രവര്‍ത്തിച്ചിരുന്നില്ല. ഓക്‌സിജന്‍ ആവശ്യമായി വരുമെന്നും ഈ ദൗത്യം ഏറ്റെടുക്കണമെന്നും യോഗത്തില്‍ അവരെ ബോധ്യപ്പെടുത്തിയിരുന്നു.

വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകളെ മെഡിക്കല്‍ സിലിണ്ടറുകളാക്കി മാറ്റി. നൈട്രജന്‍ സിലിണ്ടറുകളേയും ഓക്സിജന്‍ സിലിണ്ടറുകളാക്കി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button