IndiaKeralaLatest

റാംഡെസിവിര്‍ കരിഞ്ചന്തയില്‍; മരുന്ന് കുത്തിവെയ്പ്പിലും തട്ടിപ്പ്

“Manju”

മീററ്റ്: കോവിഡ് ചികിത്സയ്ക്ക് ഉപയോ​ഗിക്കുന്ന റാംഡെസിവിര്‍ മരുന്ന് കരിഞ്ചന്തയില്‍ വിറ്റ ആശുപത്രി ജീവനക്കാര്‍ പിടിയില്‍. മീററ്റ് സുബര്‍ത്തി മെഡിക്കല്‍ കോളേജിലെ രണ്ട് ജീവനക്കാരാണ് പിടിയിലായത്. ആശുപതിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോ​ഗികള്‍ക്ക് നല്‍കേണ്ട മരുന്ന് അനധികൃതമായി വിറ്റതിനാണ് ഇവര്‍ പിടിയിലായത്.

കരിഞ്ചന്തയില്‍ ഡോസിന് 25,000 രൂപ നിരക്കിലാണ് ഇവ‌ര്‍ മരുന്ന് വിറ്റത്. ആശുപത്രിയില്‍ നിന്നും റാംഡെസിവിര്‍ മരുന്ന് മോഷ്ടിച്ച്‌ പകരം രോ​ഗികള്‍ക്ക് ഡിസ്റ്റില്‍ഡ് വാട്ടര്‍ കുത്തിവെയ്ക്കുകയായിരുന്നു എന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.പി പൊലീസിന്റെ രഹസ്യാന്വേഷണ സംഘമാണ് തട്ടിപ്പ് പുറത്തുകൊണ്ടു വന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറു പേരെ അറസ്റ്റ് ചെയ്തു.

പ്രതികളായ ജീവനക്കാരെ അറസ്റ്റു ചെയ്യുന്നതിനിടെ പൊലീസിനെ ആക്രമിച്ച ആശുപത്രിയിലെ സുരക്ഷാ ജീവനക്കാ‌രാണ് മറ്റു നാല് പേര്‍. അതേസമയം, റാംഡെസിവിര്‍ മരുന്ന് കരിഞ്ചന്തയില്‍ വിറ്റതിനും അനധികൃതമായി കെെവശം വച്ചതിനും ഡല്‍ഹി പൊലീസ് നാലുപേരെ പിടികൂടിയിരുന്നു. പിടിയിലായവര്‍ 25,000 മുതല്‍ 40,000 രൂപവരെ വില ചുമത്തിയായാണ് റാംഡെസിവിര്‍ കരിഞ്ചന്തയില്‍ വിറ്റിരുന്നതെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button