IndiaLatest

വാക്‌സിന്‍ വില; കേന്ദ്രം വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വില നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലാണന്നും അതിന്റെ യുക്തി എന്താണെന്നും സുപ്രീം കോടതി. ഇക്കാര്യം വ്യക്തമാക്കിയുള്ള സത്യവാങ്മൂലം കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ വിവിധ വാക്‌സിന്‍ നിര്‍മാതാക്കള്‍ വ്യത്യസ്ത വില ഈടാക്കുകയാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി.

ആവശ്യമാണെങ്കില്‍ വില നിയന്ത്രണത്തിനായി പേറ്റന്റ് ആക്‌ട് നടപ്പിലാക്കണമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമ്പോള്‍ വാക്‌സിന്‍ ക്ഷാമം ഉണ്ടായേക്കുമെന്നും അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച്‌ വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതൊരു ദേശീയ പ്രതിസന്ധിയാണെന്നും ഈ ഘട്ടത്തില്‍ നിശബ്ദ കാഴ്ച്ചക്കാരനായി നോക്കി നില്‍ക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ സുപ്രീംകോടതിയെ സഹായിക്കാന്‍ മുതിര്‍ന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്തയേയും മീനാക്ഷി അറോറയേയും അമിക്കസ്‌ക്യൂറിയായി നിയോഗിച്ചു.കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ കേന്ദ്രത്തിന് എന്തെങ്കിലും പദ്ധതികളുണ്ടോയെന്ന് കോടതി ആരാഞ്ഞു. രണ്ട് കാര്യങ്ങളില്‍ വ്യക്ത വരുത്തണമെന്നാണ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

അര്‍ദ്ധസൈനിക വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍, സൈനിക സൗകര്യങ്ങള്‍, ഡോക്ടര്‍മാര്‍, റെയില്‍വേ ഉള്‍പ്പടെയുള്ള കേന്ദ്ര വിഭവങ്ങളുടെ ഉപയോഗം എന്നിവ സംബന്ധിച്ചും പ്രതിരോധ കുത്തിവെപ്പ്, ക്വാറന്റീന്‍, അവശ്യമരുന്നുകള്‍ എന്നത് സംബന്ധിച്ചും എന്തെങ്കിലം പദ്ധതിയുണ്ടോയെന്ന് കോടതി ചോദിച്ചു.
ഓക്സിജന്‍ വിതരണത്തെ കുറിച്ചും ഓക്സിജന്റെ നിലവിലെ ലഭ്യതയെ കുറിച്ചും വിദശീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാന അതിര്‍ത്തികള്‍ക്കപ്പുറമുള്ള പ്രശ്നങ്ങളിലാണ് ഇടപെടുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Related Articles

Back to top button