IndiaKeralaLatest

18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക് വാക്സിനേഷന്‍ വൈകും

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസ് മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ ലഭിക്കാനുള്ള രജിസ്ട്രേഷന് കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ചയാണ് തുടക്കമിട്ടത്. മെയ് ഒന്ന് മുതല്‍ ഈ പ്രായപരിധിയില്‍ വരുന്നവര്‍ക്ക് വാക്സിന്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്. എന്നാല്‍, പുതിയ റിപ്പോര്‍ട്ടനുസരിച്ച്‌ 18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവരിലെ വാക്സിനേഷന്‍ വൈകുമെന്നാണ് സൂചന.
നിലവില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വാക്സിന്‍ 18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്ക് നല്‍കരുതെന്ന് ഉത്തരവുണ്ട്. വാക്സിന്‍ കമ്പനികള്‍ നല്‍കുന്ന 50 ശതമാനം വാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഈ വാക്സിന്‍ മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രമേ നല്‍കാവു. ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്ന വാക്സിന്‍ നല്‍കേണ്ടതെന്ന് ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി മനോഹര്‍ അഗാനി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ബാക്കിയുള്ള 50 ശതമാനം വാക്സിനാണ് കമ്പനികള്‍ സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുന്നത്. ഇത് ഉപയോഗിച്ച്‌ വേണം 18 മുതല്‍ 44 വരെ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍. നിലവിലെ സാഹചര്യത്തില്‍ മെയ് 15 എങ്കിലും കഴിയാതെ സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വാക്സിന്‍ നല്‍കാനാവില്ലെന്നാണ് കമ്ബനികളുടെ നിലപാട്. ഇതോടെ മെയ് 15 എങ്കിലും കഴിയാതെ 18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ ലഭിക്കില്ലെന്നാണ് സൂചന.

Related Articles

Back to top button