IndiaKeralaLatest

കേന്ദ്രം കേരളത്തിന് അനുവദിച്ച ഓക്‌സിജന്‍ പ്ലാന്റ് ‍ പ്രവര്‍ത്തനം ആരംഭിച്ചു

“Manju”

 

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്‌സിജന്‍ ജനറേറ്റര്‍ പിഎസ്‌എ പ്ലാന്റുകളില്‍ ആദ്യത്തേത് കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങി. എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് പ്ലാന്റ് സജ്ജമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച നടത്തിയ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷമാണ് പൂര്‍ണ തോതില്‍ ഉല്‍പാദനം തുടങ്ങിയത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്ലാന്റിന്റെ ശേഷി മിനിറ്റില്‍ 600 ലിറ്റര്‍ ഓക്‌സിജനാണ്. സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാലു പ്ലാന്റുകളില്‍ ഏറ്റവും ചെറുതാണിത്. ഒന്നര കോടിയോളം രൂപയാണ് ചെലവിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, തൃശ്ശൂര്‍ ,കോട്ടയം മെഡിക്കല്‍ കോളേജുകളിലാണ് മറ്റു പ്ലാന്റുകള്‍ നിലവില്‍ വരിക.
നിലവില്‍ കൊറോണ ബാധിതരെ പ്രവേശിപ്പിച്ചിട്ടുള്ളവ ഉള്‍പ്പെടെ മെഡിക്കല്‍ കോളജിലെ എട്ടു വാര്‍ഡുകളിലേക്കാണ് പുതിയ പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന ഓക്‌സിജന്‍ നല്‍കുക. അന്തരീക്ഷത്തില്‍ നിന്ന് വായു വലിച്ചെടുത്ത് കംപ്രഷന്‍ നടത്തി അഡ്സോര്‍പ്ഷന്‍ സാങ്കേതിക വിദ്യയിലൂടെ ഓക്‌സിജന്‍ സാന്ദ്രത 95 ശതമാനമാക്കി പൈപ്പ് ലൈന്‍ വഴി 250 ഓക്‌സിജന്‍ കിടക്കകളിലേക്ക് നല്‍കും
പ്ലാന്റിലെ ഓക്‌സിജന്റെ ഗുണ പരിശോധന ഡല്‍ഹിയില്‍ നടത്തിയിരുന്നു. പരിശോധനയില്‍ 94 -95 ശതമാനം ശുദ്ധമാണെന്ന് തെളിഞ്ഞു. ഓപ്പറേഷന്‍ തീയേറ്റര്‍, കൊറോണ ഐസിയു എന്നിവടങ്ങളില്‍ കൂടുതല്‍ ശുദ്ധമായ ഓക്‌സിജന്‍ ആവശ്യമാണെന്നതിനാല്‍ ലിക്വിഡ് ഓക്‌സിജന്‍ പ്ലാന്റുകളില്‍ നിന്ന് ലഭിക്കുന്ന ഓക്‌സിജനാകും തുടര്‍ന്നും വിതരണം ചെയ്യുക.

Related Articles

Back to top button