KeralaLatest

വാക്സീന്‍ നയം വിശാലമാക്കാന്‍ കേന്ദ്രം

“Manju”

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്സീന്‍ നയം കൂടുതല്‍ വിശാലമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. വാക്സീന്‍ നിര്‍മിക്കാന്‍ തയാറുള്ള ആര്‍ക്കും കോവാക്സീന്‍ ഫോര്‍മുല കൈമാറാന്‍ തെയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്സീനുകള്‍ക്കും രാജ്യത്ത് അനുമതി നല്‍കുവാനും ധാരണയായിട്ടുണ്ട്.

റഷ്യയുടെ സ്പുട്നിക് വാക്സീന്‍ അടുത്തയാഴ്‌ച മുതല്‍ പൊതുവിപണിയില്‍ ലഭ്യമാക്കും. കൊവിഡ് വന്നു പോയവര്‍ക്ക് ആറുമാസത്തിനു ശേഷം വാക്സീന്‍ സ്വീകരിച്ചാല്‍ മതിയെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൊവിഷീല്‍ഡ് ഡോസുകള്‍ സ്വീകരിക്കുന്നതിലെ ഇടവേള കൂട്ടാനും നിര്‍ദ്ദേശമുണ്ട്. ഗ‌ര്‍ഭിണികള്‍ വാക്സീന്‍ സ്വീകരിക്കണോ എന്ന തീരുമാനം അവര്‍ക്ക് തന്നെ വിട്ടു നല്കും. മുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്സീന്‍ സ്വീകരിക്കാന്‍ തടസ്സമില്ല.

കൊവിഷീല്‍ഡ് വാക്സീന്‍ സ്വീകരിക്കുന്നതിന്റെ ഇടവേള 12 മുതല്‍ 16 ആഴ്ചവരെ നീട്ടണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ. കൊവിഡ് ബാധിച്ചവര്‍ക്ക് വാക്സീന്‍ ഡോസ് എടുക്കുന്നത് ആറ് മാസത്തിന് ശേഷം മതിയെന്നും ശുപാര്‍ശയിലുണ്ട്. നിലവില്‍ കൊവിഷീല്‍ഡ് വാക്സീന്‍ സ്വീകരിക്കുന്നതിനുള്ള ഇടവേള നാല് മുതല്‍ എട്ടാഴ്ച വരെയാണ്.

കൊവാക്സിന്റെ കാര്യത്തിലും ഇതേ ഇടവേളയാണ് നിലവില്‍ പാലിക്കുന്നത്. എന്നാല്‍ കൊവാക്സീന്‍ സ്വീകരിക്കുന്നതിന്റെ ഇടവേള മാറ്റണമെന്ന ആവശ്യം സമിതിയുടെ ശുപാര്‍ശയിലില്ല. കൊവിഡ് 19 വാക്സീന്‍ അഡ്മിനിസ്ട്രേഷന് വേണ്ടിയുള്ള വിദഗ്ദ്ധരുടെ ദേശീയ സമിതിയിലേക്കാണ് ഈ ശുപാര്‍ശകള്‍ പോവുക.

Related Articles

Back to top button