InternationalLatest

ലോകത്തെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ മൂന്ന് അറബ് രാജ്യങ്ങളും

“Manju”

ദുബായ് : ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്ന് അറബ് രാജ്യങ്ങളും . പ്രവാസികളുടെ താമസ സുരക്ഷിതത്വം, മികച്ച സൗകര്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇന്റര്‍നാഷണ്‍സിന്റെ എക്സ്പാറ്റ് ഇന്‍സൈഡര്‍ ആഗോള റിപ്പോര്‍ട്ടിലാണ് ഈ രാജ്യങ്ങള്‍ ഇടം പിടിച്ചത് .59 രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാംസ്ഥാനത്ത് യു.എ.ഇ.യും അഞ്ചാം സ്ഥാനത്ത് ഒമാനും ഒന്‍പതാം സ്ഥാനത്ത് ഖത്തറുമാണ് സ്ഥാനം പങ്കിട്ടത് .

അതെ സമയം മറ്റ് അറബ് രാജ്യങ്ങളായ ബഹ്‌റൈന്‍ (17), സൗദി അറേബ്യ (24), കുവൈത്ത്‌(39) എന്നിങ്ങനെയും പട്ടികയില്‍ ഇടം പിടിച്ചു. ആരോഗ്യം, പരിസ്ഥിതി, ഗതാഗതസൗകര്യം, ഡിജിറ്റല്‍ സൗകര്യങ്ങള്‍, വിനോദസമയങ്ങള്‍ എന്നിങ്ങനെ വിദേശപൗരന്‍മാരുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഏഴുകാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സുരക്ഷിതരാജ്യങ്ങളെ തിരഞ്ഞെടുത്തത്.

ജീവിത നിലവാരത്തില്‍ ലോകത്ത് യു.എ.ഇ. പതിനേഴാം സ്ഥാനത്തും ഒമാന്‍ 32 -ാം സ്ഥാനത്തും ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്നാംസ്ഥാനത്തുമാണ്. ഖത്തര്‍ (23) സൗദി അറേബ്യ (41), കുവൈത്ത് (59) സ്ഥാനത്തും ഇടംപിടിച്ചു. പരിസ്ഥിതിനിലവാരത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തും ലോകത്ത് 17-ാമതുമാണ് ഒമാന്‍. യു.എ.ഇ. (35), ബഹ്‌റൈന്‍ (42), സൗദി അറേബ്യ (44), കുവൈത്ത് (58) എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം.

സൗഹാര്‍ദപൂര്‍ണമായ രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്ത് നാലാംസ്ഥാനത്താണ് ഒമാന്‍. ബഹ്‌റൈന്‍ 14-ാമതും ഗള്‍ഫ് രാജ്യങ്ങളില്‍ രണ്ടാമതുമാണ്. യു.എ.ഇ. (21), സൗദി (32), ഖത്തര്‍ (36), കുവൈത്ത് (59) എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം പങ്കിട്ടത് .
ജീവിതച്ചെലവുകള്‍ പരിഗണിക്കുമ്പോള്‍ ഒരു പ്രവാസിക്ക് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഒമാനെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യത്തില്‍ അന്താരാഷ്ട്രതലത്തില്‍ ഒമാന് 21-ാം സ്ഥാനമാണ്. ബഹ്‌റൈന്‍ (26), സൗദി അറേബ്യ (30), യു.എ.ഇ (44), ഖത്തര്‍ (49), കുവൈത്ത് (53)എന്നിങ്ങനെയാണ് മറ്റുഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം.

വോട്ടെടുപ്പില്‍ പങ്കെടുത്ത ഗള്‍ഫ് രാജ്യങ്ങളിലെ 82 ശതമാനം പ്രവാസികളും യു.എ.ഇ.യിലെ ജീവിതത്തില്‍ സംതൃപ്തരാണെന്ന് പ്രതികരിച്ചു . ഒമാനിലെ ജീവിതത്തില്‍ 80 ശതമാനം പേര്‍ സംതൃപ്തരാണ്. ഖത്തര്‍ (79 ശതമാനം), ബഹ്‌റൈന്‍ (76) എന്നിങ്ങനെ തൊട്ടുപിന്നിലുണ്ട്. അതെ സമയം ഗള്‍ഫ് രാജ്യങ്ങളിലെ ആകെയുള്ള സംതൃപ്തി റേറ്റിങ് 77 ശതമാനമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് .

Related Articles

Check Also
Close
Back to top button