IndiaKeralaLatest

കോവിഡ്; പരിശോധനകള്‍ കൂടി; വീര്‍പ്പുമുട്ടി ലാബ് ടെക്നീഷ്യന്മാര്‍

“Manju”

കണ്ണൂര്‍: കോവിഡ് കാലത്ത് കൂടിക്കൂടിവരുന്ന പരിശോധനകള്‍ക്കിടയിലും വീര്‍പ്പുമുട്ടുകയാണ് സര്‍ക്കാര്‍ മേഖലയിലെ ലാബ് ടെക്നീഷ്യന്മാര്‍. സര്‍ക്കാര്‍ ആശുപത്രികളിലും ലാബുകളിലും പകുതിയിലേറെയും കരാര്‍, താല്‍ക്കാലിക ജീവനക്കാരെയാണ് നിയമിക്കുന്നത്. സ്ഥിരനിയമനം നടക്കാത്തത് നിലവിലുള്ളവര്‍ക്ക് ജോലിഭാരം ഇരട്ടിയാക്കുകയാണ്.

രക്തം, കഫം, മലം തുടങ്ങിയവ മാത്രമല്ല, അര്‍ബുദനിര്‍ണയ ക്യാമ്പിലും കോവിഡ് നിര്‍ണയം നടത്തുന്നതും ഇവര്‍തന്നെയാണ്. നിലവില്‍ സര്‍ക്കാര്‍ ലാബുകളില്‍ വലിയ യന്ത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ട്. ചെലവേറിയ പരിശോധനകള്‍വരെ നിര്‍ധന രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇവിടെനിന്നും ചെയ്യാനുള്ള അവസരമുണ്ട്. എന്നാല്‍, ഇത്തരം സര്‍ക്കാര്‍ ലാബുകളില്‍ മതിയായ ജീവനക്കാരില്ല എന്നത് വലിയ പ്രതിസന്ധിയാണ്. താല്‍ക്കാലിക ജീവനക്കാരെ കുറഞ്ഞശമ്ബളത്തിന് നിയമിച്ചാണ് ലാബ് പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. സ്ഥിരം നിയമനക്കാര്‍ക്ക് ലഭിക്കുന്നതിെന്‍റ പകുതിപോലും ഇവര്‍ക്ക് വേതനമായി ലഭിക്കുന്നില്ല.

ഇതേതുടര്‍ന്ന് സ്വകാര്യ മേഖലകളിലും വിദേശത്തും മറ്റും നല്ല ജോലി ലഭിക്കുമ്പോള്‍ ഇവര്‍ രാജിവെച്ചുപോകുകയാണ്. അതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ ലാബിെന്‍റ പ്രവര്‍ത്തനവും താളം തെറ്റുന്നു. എട്ട് മണിക്കൂറാണ് ലാബ് ടെക്നീഷ്യെന്‍റ ഒരുദിവസെത്തെ ജോലിസമയം. 30 പരിശോധനകളാണ് ഒരു ദിവസം ചെയ്യേണ്ട്. എന്നാല്‍, ജീവനക്കാരുടെ എണ്ണക്കുറവുമൂലം നിലവില്‍ ടെക്‌നീഷ്യന്‍മാര്‍ കൈകാര്യം ചെയ്യുന്നത് ഇരട്ടിയിലധികമാണ്. കൂടാതെ കൂടുതല്‍ സമയവും ജോലി ചെയ്യേണ്ടി വരും. അതീവ ശ്രദ്ധയോടെ ചെയ്യേണ്ട പല പരിശോധനകളും ഇതിലുണ്ടാകും. എന്നാല്‍, ജീവനക്കാരുടെ എണ്ണക്കുറവ് എല്ലാം താളം തെറ്റിക്കുകയാണ്.

ജില്ല ആശുപത്രിയില്‍ പകുതിപേരും കരാര്‍ അല്ലെങ്കില്‍ താല്‍ക്കാലിക ജീവനക്കാരാണ്. കോവിഡ് പരിശോധനക്കായി കൂടുതല്‍ ജീവനക്കാര്‍ ആവശ്യമാണ്. മൂന്ന് ഷിഫ്റ്റുകളായാണ് ഇവരുടെ സമയം. ജീവനക്കാര്‍ കുറയുമ്ബോള്‍ ജോലിയിലുള്ളവര്‍ കൂടുതല്‍ സമയം ഡ്യൂട്ടിയെടുക്കേണ്ടി വരുന്നു. മാത്രമല്ല, കോവിഡ് രോഗികളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നതിനാല്‍ കൂടുതല്‍ പേരും പോസിറ്റിവാകുകയും ചെയ്യുന്നുണ്ട്. കോവിഡ് പരിശോധനകള്‍ക്കായി ചിലര്‍ക്ക് ഫീല്‍ഡില്‍ പോകേണ്ട അവസ്ഥ വരുേമ്ബാഴും ജോലിഭാരം ഇരട്ടിയാകുന്നു. കോവിഡ് ജോലിക്കായി എന്‍.എച്ച്‌.എം വഴി കൂടുതല്‍ കരാര്‍നിയമനം നടത്തുന്നുണ്ട്. ഇവര്‍ക്ക് തുച്ഛ വേതനമാണ് ലഭിക്കുന്നത്.

കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് കേരള ഹെല്‍ത്ത് സര്‍വിസ് ലാബ് ടെക്നീഷ്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കരാര്‍ജീവനക്കാര്‍ സ്ഥിരമായി മേഖലയില്‍ നില്‍ക്കുന്നില്ല. ഇവരുടെ കൊഴിഞ്ഞുപോക്ക് സ്ഥിരം ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയാക്കുകയാണ്.
ജില്ല, ജനറല്‍ ആശുപത്രികളില്‍ കൂടുതല്‍ സ്ഥിരം ജോലിക്കാരെ നിയമിക്കണം. എല്ലാ താലൂക്ക് ആശുപത്രിയിലും സീനിയര്‍ ഗ്രേഡ് തസ്തികയില്‍ ചീഫ് ലാബ് ടെക്നീഷ്യന്‍ പോസ്റ്റ് അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായതാണ്. ഇതിെന്‍റ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ ത്വരിതഗതിയിലാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button