ന്യൂഡൽഹി: സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മികവിന്റെ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019-20 ലെ പെര്‍ഫോമന്‍സ് ഗ്രേഡിങ് സൂചികയിലാണ് കേരളം വീണ്ടും രാജ്യത്ത് ഒന്നാംസ്ഥാനത്ത് എത്തിയത്.
സ്‌കൂള്‍ വിഭ്യാഭ്യാസ രംഗത്തെ വിവിധ സംസ്ഥാനങ്ങളുടെ നിലവാരം അളക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019-20 ലെ പെര്‍ഫോമന്‍സ് ഗ്രേഡിങ് സൂചികയില്‍ കേരളം വീണ്ടും രാജ്യത്ത് ഒന്നാംസ്ഥാനത്ത് എത്തിയത്.കഴിഞ്ഞ തവണത്തെതിനേക്കാള്‍ കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കിയാണ് ഇത്തവണയും കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്.
പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷകിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും സമഗ്രശിക്ഷാ കേരള വഴി നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് മികവിന്റെ സൂചികയില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എ ++ നേടാന്‍ കേരളത്തിന് തുണയായത്. 70 മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രകടന വിലയിരുത്തല്‍ സൂചികയില്‍ 901 പോയന്റ് ആണ് കേരളം നേടിയത് .
കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം നേടുമ്ബോള്‍ കേരളത്തിന് 862 പോയന്റായിരുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രാപ്ത്യത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിര്‍വഹണം.
ഗുണമേന്മ, ഫലപ്രാപ്തി എന്നിവയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചാണ് കേരളം വീണ്ടും ഒന്നാമതെത്തിയത്. പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളും ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളും കേരളത്തിനൊപ്പം ഉയര്‍ന്ന ഗ്രേഡ് പങ്കിട്ടിട്ടുണ്ട്.