InternationalLatest

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് നാളെ തുടക്കം

“Manju”

സൗതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്റിനെ നേരിടാന്‍ ഇറങ്ങുന്ന ഇന്ത്യന്‍ സ്‌ക്വാഡില്‍ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തണമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. സൗതാംപ്ടണിലെ പിച്ച്‌ വരണ്ടതായിരിക്കുമെന്നും സ്പിന്നര്‍മാര്‍ക്കായിരിക്കും പിന്തുണയെന്നും ഗവാസ്കര്‍ വ്യക്തമാക്കി. മത്സരത്തിന്റെ അന്നത്തെ കാലാവസ്ഥ പ്രവചനവും കണക്കിലെടുത്ത് രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുന്നതാണ് നല്ലതെന്ന് ഗവാസ്കര്‍ പറഞ്ഞു.

ഇന്ത്യ രണ്ട് സ്പിന്നര്‍മാരുമായി ന്യൂസിലന്റിനെ നേരിടാനിറങ്ങുമ്പോള്‍ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും കളിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ഈ രണ്ട് സ്പിന്നര്‍മാര്‍ മാത്രമാണുള്ളത്. സൗതാംപ്ടണിലെ കാലാവസ്ഥ കുറച്ചു ദിവസമായി ചൂടേറിയതാണെന്നും മത്സരം പുരോഗമിച്ച ശേഷം വരണ്ട പിച്ചില്‍ സ്പിന്നര്‍മാര്‍ക്കവും കൂടുതല്‍ ആനുകൂല്യമെന്നും ഇന്ത്യ രണ്ട് സ്പിന്നര്‍മാറുമായി മത്സരത്തിനിറങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്നും ഗവാസ്കര്‍ സൂചിപ്പിച്ചു.

അശ്വിനും ജഡേജയും കളിക്കുകയാണെങ്കില്‍ അത് ബാറ്റിങിനും പിന്തുണയാകുമെന്നും എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ നേരെ മറിച്ചായിരിക്കും സ്ഥിതി. പിച്ചും കാലാവസ്ഥയും നോക്കിയായിരിക്കും അന്നത്തെ തീരുമാനമെന്നും ഗവാസ്കര്‍ പറഞ്ഞു. ജൂണ്‍ 18നാണ് ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുക.

Related Articles

Back to top button