International
ബിന്‍ ലാദൻ രക്തസാക്ഷി : ഇമ്രാൻ ഖാന്റെ നാക്കു പിഴവെന്ന് പാകിസ്താൻ
ഇസ്ലാമാബാദ് : അല്‍ ഖ്വായ്ദ തലവന്‍ ബിന്‍ ലാദനെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രക്തസാക്ഷിയെന്ന് വിളിച്ചത് നാക്കുപിഴയാണെന്ന് പാക് മന്ത്രി ഫവാദ് ചൗധരി. പാകിസ്താന്‍ ബിന്‍ ലാദനെ തീവ്രവാദിയായി തന്നെയാണ് കാണുന്നതെന്നും അല്‍ ഖ്വയ്ദ ഒരു ഭീകര സംഘടനയാണെന്നും ഫവാദ് ചൗധരി പറഞ്ഞു.
കഴിഞ്ഞവര്‍ഷമായിരുന്നു ഇമ്രാന്‍ ഖാന്റെ പരാമര്‍ശം. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള വിവാദങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ദേശീയ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് ഇമ്രാൻ ഖാൻ അമേരിക്ക അബോട്ടാബാദിൽ ഓപ്പറേഷൻ നടത്തിയെന്നും, ഒസാമ ബിൻ ലാദനെ കൊന്നെന്നും , ലാദൻ രക്തസാക്ഷിത്വം വരിച്ചെന്നും പറഞ്ഞത്. “ഷഹീദ് കർ ദിയ” എന്ന ഇമ്രാന്റെ പരാമർശം ഏറെ വിവാദങ്ങൾക്കാണ് വഴിവെച്ചത് . ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു .