KeralaLatestThiruvananthapuram

കെ.എസ്.ഇ.ബി.യ്ക്ക് വൈദ്യുതി കുടിശ്ശികയിനത്തില്‍ കിട്ടാനുള്ളത് 809.35 കോടി

“Manju”

കൊച്ചി: 25 ലക്ഷം രൂപക്കുമേല്‍ വൈദ്യുതി കുടിശ്ശികയുള്ളവയുടെ ഗണത്തിലുള്ളത് 463 സ്ഥാപനങ്ങള്‍. ഇവയെല്ലാം ചേര്‍ന്ന് നല്‍കാനുള്ളത് 809.35 കോടി രൂപ. പൊതുമേഖല സ്ഥാപനങ്ങളില്‍നിന്ന് കിട്ടാനുള്ളത് 107.34 കോടി. കുടിശ്ശികയിലേറെയും വന്‍കിട, ഇടത്തരം വ്യവസായശാലകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍, സ്വകാര്യസ്ഥാപനങ്ങള്‍, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ തുടങ്ങിയവയുടേതാണ്.
2016 ജൂണ്‍ ഒന്നുമുതല്‍ 2021 ഫെബ്രുവരി വരെയുള്ള കണക്കാണിത്. 25 ലക്ഷത്തില്‍ താഴെ കുടിശ്ശികയുള്ളവരുടെ കണക്കുകള്‍ ചേര്‍ത്താല്‍ എണ്ണം രണ്ടിരട്ടിയിലേറെയാവും. 463 കുടിശ്ശികക്കാരുടെ പട്ടികയില്‍ 163 എണ്ണം വാട്ടര്‍ അതോറിറ്റി ഓഫിസുകളാണ്. ആലുവ സെക്ഷെന്‍റ മാത്രം 41.52 കോടിയും അരുവിക്കരയുടേത് 17.71 കോടിയും വരും. പട്ടികയിലെ പകുതിയിലേറെയും നിയമവഴിയില്‍ ഇടക്കാല ഉത്തരവുകള്‍ സമ്പാദിച്ചവരാണ്. ഈ സാഹചര്യത്തില്‍ കുടിശ്ശിക പിരിച്ചെടുക്കാന്‍ തടസ്സങ്ങളുണ്ടെന്നാണ് വൈദ്യുതി ബോര്‍ഡ് വിശദീകരണം. എന്നാല്‍, നിയമനടപടി തീര്‍ക്കാനുള്ള ശ്രമം ഇല്ലെന്നു മാത്രമല്ല, മറ്റ് കുടിശ്ശികക്കാരില്‍നിന്ന് തുക ഈടാക്കാനുള്ള നടപടികളുമില്ല.
ഇന്ത്യന്‍ ഇലക്‌ട്രിസിറ്റി ആക്‌ട് പ്രകാരം ഉപഭോക്താവിന് നല്‍കുന്ന ബില്ലില്‍ പണമടക്കാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നുണ്ട്. അതിനാല്‍, അനുവദിച്ച അവസാനദിവസവും പണം അടക്കാത്തപക്ഷം മറ്റൊരു നോട്ടീസില്ലാതെ വൈദ്യുതി വിച്ഛേദിക്കാം. എന്നാല്‍, സാധാരണക്കാരുടെ കാര്യത്തില്‍ മാത്രമാണ് ഇത് നടപ്പാക്കുന്നത്.
47.85 കോടി നല്‍കാനുള്ള ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റാണ് കുടിശ്ശികക്കാരില്‍ മുമ്ബന്‍. 10 കോടിയിലേറെ കുടിശ്ശികയുള്ളവരുടെ പട്ടികയില്‍ ബന്നാരിയമ്മന്‍ സ്റ്റീല്‍സ് (13.75), എ.പി സ്റ്റീല്‍ റീറോളിങ് മില്‍സ് (11.39), സുഈറാ അലോയ്സ് (10.5), ബിനാനി സിങ്ക് ലിമിറ്റഡ് (10.05) സ്വകാര്യ കമ്പനികളും മുന്നിലാണ്. എസ്.വി.എ സ്റ്റീല്‍ റീ റോളിങ് മില്‍സിെന്‍റ കുടിശ്ശിക 993. 26 ലക്ഷമാണ്. സ്വകാര്യമേഖലയില്‍ ഏറ്റവുമധികം കുടിശ്ശിക വരുത്തിയത് സ്റ്റീല്‍ ഇരുമ്പുരുക്ക് കമ്പനികളാണ്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്‌.എം.ടിയും പട്ടികയിലുണ്ട്.
എറണാകുളം താജ്, അവന്യൂ റീജന്‍റ്, റമദ, മെഴ്സി, റിനൈസന്‍സ്, കോവളം റിസോര്‍ട്സ്, ഗ്രീഷ്മം റിസോര്‍ട്സ്, സോമതീരം റിസോര്‍ട്സ് തുടങ്ങിയവയും നെടുമ്പാശ്ശേരി സാജ് ഫ്ലൈറ്റ് സര്‍വിസസ്, അഡ്ലക്സ് എക്സിബിഷന്‍ സെന്‍റര്‍, ചലച്ചിത്ര വികസന കോര്‍പറേഷന്‍, ഫറോക്ക് ഐ.ഒ.സി പ്ലാന്‍റ്, തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂര്‍, എമിനന്‍സ് മാള്‍, പാലക്കാട് ജോബിസ് മാള്‍, കാപ്പിറ്റല്‍ മാള്‍, ഹൈലൈറ്റ് മാള്‍, ഡിവൈന്‍ (ഇംഗ്ലീഷ്) റിക്രീറ്റ് സെന്‍റര്‍ തുടങ്ങിയവ 25 ലക്ഷത്തിനുമേല്‍ വൈദ്യുതി കുടിശ്ശികയുള്ളവയുടെ പട്ടികയില്‍ ചിലതാണ്.

Related Articles

Back to top button