IndiaLatest

ഇന്ന് ജി.എസ്.ടി യ്ക്ക് നാല് വയസ്സ്

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണകൂടം അധികാരത്തിലെത്തിയതിന് ശേഷം നടപ്പാക്കിയ സുപ്രധാന സാമ്ബത്തിക നയ മാറ്റങ്ങളിലൊന്നായ ‘ചരക്കുസേവന നികുതി’ (ജി.എസ്.ടി) നടപ്പാക്കിയിട്ട് നാലുവര്‍ഷം. 2017 ജൂലൈ ഒന്നിനാണ് ജി.എസ്.ടി നടപ്പിലാക്കുന്നത്. ധനമന്ത്രി സീതാരാമെന്‍റ മുന്‍ഗാമിയായ അരുണ്‍ ജെയ്റ്റിലായിരുന്നു അന്നത്തെ ധനമന്ത്രി.
പരോക്ഷ നികുതികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതായിരുന്നു ജി.എസ്.ടി. വാറ്റ്, എക്സൈസ് ഡ്യൂട്ടി, സേവന നികുതി തുടങ്ങിയവയെല്ലാം ജി.എസ്.ടിയില്‍ ലയിച്ചു. ചരക്കുകളിലും സേവനങ്ങളിലും ഒരേ നികുതി നിരക്കോടെ കേന്ദ്രവും സംസ്ഥാനങ്ങളും ഒരേ സമയം ചുമത്തുന്ന രണ്ട് തലത്തിലുള്ള നികുതിയാണ് ജി.എസ്.ടി. കേന്ദ്രം ചുമത്തുന്ന നികുതിയെ കേന്ദ്ര ജി.എസ്.ടിയെന്നും സംസ്ഥാനങ്ങള്‍ ചുമത്തുന്നതിനെ സ്റ്റേറ്റ് ജി.എസ്.ടി എന്നും വിളിക്കും. അന്തര്‍ സംസ്ഥാന വ്യാപാരങ്ങളില്‍ ഇന്‍റഗ്രേറ്റഡ് ജി.എസ്.ടിയായിരിക്കും ചുമത്തുക.
ജി.എസ്.ടിയിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന വ്യവസ്ഥയിലേക്ക് മാറുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇന്ത്യയില്‍ നടത്തിയ പരിഷ്കാരത്തില്‍ ഉല്‍പ്പന്നങ്ങളെ തരം തിരിച്ച്‌ വിവിധ നിരക്കുകളില്‍ തരംതിരിക്കുകയായിരുന്നു. മതിയായ തയാറെടുപ്പുകളോടെയല്ല രാജ്യം ജി.എസ്.ടിയിലേക്ക് ചുവടുമാറിയതെന്ന ആക്ഷേപം തുടക്കം മുതല്‍ ശക്തമായിരുന്നു.
കൊറോണ വൈറസ് മഹാമാരിയോടെ രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. ഇതോടെ ജി.എസ്.ടിയുടെ പേരില്‍ കേന്ദ്രവും സംസ്ഥാനങ്ങളും കൊമ്ബുകോര്‍ക്കുകയും ചെയ്തു. സംസ്ഥാനങ്ങളുടെ നഷ്ടപരിഹാര വിഹിതം സംബന്ധിച്ച തര്‍ക്കമായിരുന്നു പ്രധാന കാരണം.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ യുദ്ധം തുടരുേമ്ബാഴും കോവിഡ് മഹാമാരി സമയത്തും രാജ്യത്തെ ജി.എസ്.ടി വരുമാനം കുത്തനെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ എട്ടു മാസമായി ഒരു ലക്ഷം കോടിയിലധികമാണ് ജി.എസ്.ടി വരുമാനമായി ലഭിക്കുന്നത്. മേയ് മാസത്തെ കലക്ഷന്‍ 1,02,702 കോടി രൂപയായിരുന്നു.
നികുതി പിരിവ് ഒരു ലക്ഷം കോടിയില്‍ ഏറെയായി തുടരുേമ്ബാഴും സര്‍ക്കാറിന് നികുതി കൃത്യമായി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിദഗ്ധരുടെ വെളിപ്പെടുത്തല്‍. ജി.എസ്.ടി പിരിവ് ഒരു പരിധിക്കപ്പുറം വര്‍ധിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 2019-
20ല്‍ ജി.എസ്.ടിയില്‍ കേന്ദ്രത്തിെന്‍റ വിഹിതത്തില്‍ 3.5 ശതമാനം മാത്രമാണ് വര്‍ധന. 2020- 21 മഹാമാരി സമയത്ത് ഇത് 7.9 ശതമാനമായി കുറയുകയും ചെയ്തു. ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് സങ്കീര്‍ണതകള്‍ ഒഴിവാക്കുമെന്ന് അവകാശപ്പെട്ട ജി.എസ്.ടിയുടെ പേപ്പര്‍ വര്‍ക്കുകള്‍ അതി സങ്കീര്‍ണമായതോടെ ചെറുകിട ബിസിനസുകള്‍ ജി.എസ്.ടി നികുതി വ്യവസ്ഥക്ക് കീഴില്‍ വരാത്തതും ജി.എസ്.ടി കൂടുതല്‍ വിശാലമാക്കുന്നതിന് തടസമാകുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ജി.എസ്.ടിയുടെ വിജയത്തിന് സുപ്രധാന ഘടകമാകുക സംസ്ഥാനങ്ങളുടെ സഹകരണമായിരിക്കും. എന്നാല്‍, എല്ലാ ജി.എസ്.ടി കൗണ്‍സലുകളിലും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ഏറ്റുമുട്ടലാണ് പതിവ്. ജി.എസ്.ടി നടപ്പാക്കി നാലുവര്‍ഷം പൂര്‍ത്തിയായിട്ടും കേന്ദ്രം സമയത്തിന് നഷ്ടപരിഹാരം നല്‍കുന്നില്ലെന്നും കുടിശ്ശിക വരുത്തുന്നുമെന്നുമാണ് സംസ്ഥാനങ്ങളുടെ ആക്ഷേപം. കൗണ്‍സലിെന്‍റ ഭാഗമായ പല സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാര്‍ കൗണ്‍സല്‍ യോഗത്തെ രാഷ്ട്രീയ മുഷ്ടിയുദ്ധമായാണ് വിശേഷിപ്പിക്കുന്നത്. ജി.എസ്.ടി കൗണ്‍സല്‍ യോഗങ്ങളില്‍ പ്രതിപക്ഷ സംസ്ഥാനങ്ങളെ കേള്‍ക്കാന്‍ ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ത്തിയിരുന്നു.
രാജ്യത്ത് വിലക്കയറ്റം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ജി.എസ്.ടിയുടെ പരിധിയില്‍ ഇന്ധന നികുതി കൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമായിരിക്കും പൊതുജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുക. ഇന്ധന നികുതി ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താത്തിടത്തോളം വില വര്‍ധിച്ചുകൊണ്ടിരിക്കും. രാജ്യത്ത് പെട്രോള്‍ -ഡീസല്‍ വില കുതിച്ചുയര്‍ന്നതോടെ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില വര്‍ധന രേഖപ്പെടുത്തുകയാണ് നിലവില്‍.
നോട്ടുനിരോധനത്തിന് പിന്നാലെ നടപ്പാക്കിയ ജി.എസ്.ടിയില്‍ കച്ചവടക്കാര്‍ക്കും തലവേദനയാണ്. അതിന് പ്രധാന കാരണം നടപ്പാക്കിയതിെന്‍റ നൂലാമാലകളും പേപ്പര്‍വര്‍ക്കുകളിലെ കുരുക്കും തന്നെ. പല നികുതികള്‍ നിലനില്‍ക്കുേമ്ബാള്‍ നികുതിയില്‍ സുതാര്യത ഉറപ്പാക്കാന്‍ കഴിയില്ലെന്നും കുറച്ചുപേര്‍ പരിധിക്ക് പുറത്തുനില്‍ക്കുമെന്നും സാധനങ്ങളുടെ വില വര്‍ധനക്ക് കാരണമാകുമെന്നുമായിരുന്നു വാദങ്ങള്‍. ഇതിനൊരു പരിഹാരമെന്ന നിലയിലായിരുന്നു ജി.എസ്.ടി. എന്നാല്‍ നടപ്പിലാക്കുന്നതിനെ വീഴ്ചയോടെ അതിസങ്കീര്‍ണമാകുകയായിരുന്നു ചരക്കുസേവന നികുതി.

Related Articles

Back to top button