ലണ്ടൻ: വെബ്ലിയിൽ ഇറ്റലി 1968ന് ശേഷം നേടിയ യൂറോ കിരീടത്തിന് കരുത്തായത് ഗോൾകീപ്പർ ഗിയാൻലൂജി ഡോണാറുമയുടെ മനസ്സാന്നിദ്ധ്യം. അസൂറിപ്പടയുടെ തോൽവിയ റിയാത്ത കിരീട നേട്ടത്തിൽ ഡോണാറുമ നിറഞ്ഞുനിന്നു. വലകാത്ത കരുത്തനെ യൂറോ കപ്പിന്റെ താരവുമായി ഫുട്‌ബോൾ ലോകം നെഞ്ചിലേറ്റി.
ഡോണാറുമയെന്ന 22 കാരന്റെ തൊപ്പിയിൽ 33 പൊൻതൂവലുകളാണ് വിവിധ ടൂർണ്ണമെന്റു കളിലായി ഇതുവരെ ചാർത്തപ്പെട്ടത്. ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത അസൂറികൾക്കായി ഡോണാറുമ തടുത്തത് രണ്ട് നിർണ്ണായ ഷോട്ടുകൾ. ഡോണാറുമയെന്ന കരുത്തനെ മറികടക്കാൻ ഇംഗ്ലീഷ് പടയുടെ ഷോട്ടുകൾക്കായില്ല.
ടൂർണ്ണമെന്റിൽ ഒരു മത്സരത്തിൽ മാത്രമാണ് ഡോണാറുമയെ പരിശീലകൻ കളിപ്പി ക്കാതിരുന്നത്. ആകെ 719 മിനിറ്റാണ് ഇറ്റലിക്കായി ഡോണാറുമ യൂറോയിൽ ഇത്തവണ വലകാത്തത്. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രിയക്കെതിരെ വഴങ്ങിയ ഏക ഗോൾ മാത്രമാണ് ഫൈനലിന് മുമ്പ് ഇറ്റലിയുടെ വലയിൽ കയറിയത്. സെമിഫൈനലിൽ കരുത്തരായ സ്‌പെയിനിനെ ഷൂട്ടൗട്ടിൽ തകർത്തതും ഡോണാറുമയുടെ മാന്ത്രിക കൈകൾ തന്നെ.