InternationalLatest
താലിബാൻ പോരാളികള്‍ പെൺകുട്ടികളെ നിർബന്ധിത വിവാഹത്തിലൂടെ അടിമകളാക്കുന്നു
കാബൂള്‍: താലിബാന്‍ പോരാളികള്‍ക്ക് വിവാഹം കഴിക്കാന്‍ 15 വയസിന് മുകളിലുള്ള പെണ്‍കുട്ടികളുടെയും 45 വയസിന് താഴെയുള്ള വിധവകളുടെയും പട്ടിക തയ്യാറാക്കാന്‍ പ്രാദേശിക നേതാക്കളോട് താലിബാന്റെ നിര്‍ദ്ദേശം. ‘ദ സണ്‍’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.തങ്ങളുടെ പെണ്‍മക്കളെ നിര്‍ബന്ധിത വിവാഹത്തിന് ഇരകളാക്കി അടിമകളാക്കാനാണ് താലിബാന്റെ ശ്രമമെന്ന് അഫ്ഗാനിസ്ഥാനിലെ മുതിര്‍ന്ന വ്യക്തികള്‍ പറയുന്നു.
അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കന്‍ പ്രദേശമായ ഥാക്കറിലെ സ്ത്രീകള്‍ വീടിന് പുറത്തിറങ്ങരുതെന്നും പുരുഷന്‍മാര്‍ താടി വളര്‍ത്തണമെന്നും ഉത്തരവിറക്കിയതിന് പിന്നാലെയാണ് താലിബാന്റെ പുതിയ നിര്‍ദ്ദേശം. കടുത്ത പ്രതിസന്ധി അനുഭവിക്കുകയാണ് താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സ്ത്രീകളെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.