കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയ്‌ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. മികച്ച തുടക്കം ലഭിച്ച ശേഷമാണ് ശ്രീലങ്കയ്‌ക്ക് നാലു വിക്കറ്റുകൾ നഷ്ടമായത്. അവിഷ്ക ഫെർണാണ്ടോ (50), മിനോദ് ഭാനുക(36), ഭാനുക രജപക്‌സെ(0) ധനഞ്ജയ ഡിസിൽവ (32), എന്നിവരാണ് പുറത്തായത്. യുസ്‌വേന്ദ്ര ചാഹലിനാണ് മൂന്നു വിക്കറ്റ് ലഭിച്ചത്. മിനോദ് ഭാനുകയെ ചഹലിന്റെ പന്തിൽ മനീഷ് പാണ്ഡെ ക്യാച്ചെടുത്തു പുറത്താക്കിയപ്പോൾ ഭാനുകയെ വിക്കറ്റിന് പിന്നിൽ ഇഷൻ കിഷൻ പിടികൂടി.
ടോസ് നേടിയ ആതിഥേയർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 13 ഓവറുകൾ വരെ വിക്കറ്റ് നഷ്ടപ്പെടാതെ 77 റൺസ് നേടി മികച്ച തുടക്കമാണ് ശ്രീലങ്കൻ മുൻനിര നടത്തിയത്. ഓപ്പൺ അവിശങ്ക ഫെർണാണ്ടോയെ ഭുവനേശ്വർകുമാറാണ് പുറത്താക്കിയത്. ചരിത് അസലൻക 19 റൺസുമായി ക്രീസിൽ തുടരുന്നു. അവിശങ്കയും മിനോദ് ഭാനുകയും ചേർന്നാണ് 77 റൺസ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഉണ്ടാക്കിയത്. ക്യാപ്റ്റൻ ദാസുൻ ഷനകയാണ് ചരിത് അസലൻകയ്‌ക്കൊപ്പം9 റൺസുമായി ക്രീസിലുള്ളത്. ആദ്യ ഏകദിനം ഏഴുവിക്കറ്റിന് അനായാസം വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. ഇന്ന് ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.