IndiaLatestPathanamthitta

നിറകതിരിനായി നെല്‍മണികള്‍ സന്നിധാനത്തിലേക്ക്

“Manju”

കൃഷ്ണ കുമാറിെൻറ നെൽക്കതിരുകൾ സന്നിധാനത്തിലേക്ക് | Krishna Kumar S paddy seeds to Sannidhanam | Madhyamam

കൊല്ലങ്കോട്: കൃഷ്ണകുമാറിന്റെ പാടത്തുനിന്ന് കതിര്‍ക്കറ്റകള്‍ ശബരിമലയിലേക്ക് യാത്ര പുറപ്പെട്ടു. പതിനെട്ടാമത്തെ തവണയാണ് ശബരിമലയിലേക്ക് പതിവുതെറ്റിക്കാതെ കൃഷ്ണ കുമാറിന്റെ നെല്‍ക്കതിരുകള്‍ ഇത്തവണയും എത്തുന്നത്. കൊല്ലങ്കോട് ചുറ്റിച്ചിറക്കളത്തിലെ കൃഷ്ണകുമാറിന്റെ പാടശേഖരത്തുനിന്നാണ് ഗുരുവായൂര്‍, ചോറ്റാനിക്കര ഉള്‍പ്പെടെ ശബരിമല സന്നിധാനത്തിലും സമര്‍പ്പിക്കാനായി ശനിയാഴ്ച രാവിലെ വിളവെടുപ്പ് നടത്തിയത്. ഒരേക്കറിലാണ് നെല്‍ക്കതിരുകള്‍ തയാറാക്കിയത്. ശബരിമല മുന്‍ മേല്‍ശാന്തിമാരായ എഴിക്കോട് ശശിനമ്പൂതിരി, ഇടമന ഇ. ദാമോദരന്‍ പോറ്റി, എസ്.ഇ. ശങ്കരന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തില്‍ നെല്‍ക്കതിരുകള്‍ കൊയ്‌തെടുത്തു.

കാലാവസ്ഥ വ്യതിയാനത്തെ അതിജീവിച്ചാണ് കൊല്ലങ്കോട് ഇച്ചിറ ചുട്ടിച്ചിറകളത്തില്‍ ആര്‍. കൃഷ്ണകുമാര്‍ വിഷു ദിവസം വിത്തുവിതച്ചത്. ശബരിമല ഉള്‍പ്പെടെയുള്ള ഒമ്ബതിലധികം ക്ഷേത്രങ്ങളിലേക്കാണ് നിറകതിരിനായി എത്തിക്കുന്നത്. ഇത്തവണ കോവിഡ് ആയതിനാല്‍ 13 ഭക്തര്‍ക്ക് മാത്രമാണ് ശബരിമല സന്നിധിയില്‍ നേരിലെത്തി കതിര്‍ക്കറ്റകള്‍ സമര്‍പ്പിക്കാനുള്ള അനുവാദം ലഭിച്ചത്.

ഞായറാഴ്ച ശബരിമലയില്‍ എത്തുമെന്നും വ്രതാനുഷ്ഠാനത്തോടെയാണ് ചടങ്ങുകള്‍ നടത്തുകയെന്നും കര്‍ഷകനായ കൃഷ്ണ കുമാര്‍ പറഞ്ഞു. കഴിഞ്ഞതവണ ശബരിമലയിലേക്ക് പ്രവേശനം വിലക്കിയതിനാല്‍ എരുമേലിയിലെത്തി ക്ഷേത്ര കാര്‍മികത്വം നടത്തുന്നവരെ ഏല്‍പിക്കുകയാണുണ്ടായത്.

Related Articles

Back to top button