InternationalLatest

യന്ത്രക്കൊലയാളികള്‍ ;ടെക്‌നോളജിയില്‍ ഞെട്ടി ലോകം!

“Manju”

ന്യൂയോര്‍ക്ക്: ഇനിയുള്ള കാലത്ത് ലോകത്തിലെ ഏറ്റവും വലിയ വാടകക്കൊലയാളി മനുഷ്യര്‍ തന്നെ ആയിരിക്കില്ല. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ കാലത്ത് ഇനി ഒരു മനുഷ്യന് ക്വട്ടേഷന്‍ കൊടുക്കേണ്ട കാര്യം തന്നെയില്ല. അതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്! ഇസ്രായേല്‍ ചാര സംഘടനയായ മൊസാദ് ആണ് അത് നന്നായി ഉപയോഗിക്കുന്നത്. ഒരു ഡ്രോണ്‍ ആയോ, സാറ്റലൈറ്റ്വരെ നിയന്ത്രിക്കാന്‍ കഴിയുന്ന പറക്കുന്ന മെഷീന്‍ ഗണ്ണ് ആയോ ഒക്കെയാണ് ഇനി കൊലയാളിയെത്തുക.
ഇറാന്റെ ആണവ ബോംബ് നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന മൊഹ്‌സിന്‍ ഫക്രിസാദെഹെയെ മൊസാദ് കൊന്നത് ഈ രീതിയിലാണെന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. സാറ്റലെറ്റ് വഴി നിയന്ത്രിക്കാവുന്ന, കാമറ സംവിധാനവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സുമുള്ള മെഷീന്‍ ഗണ്ണുപയോഗിച്ചാണ് കൊല നടത്തിയത്. അമേരിക്ക, ഇസ്രയേല്‍, ഇറാന്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ വഴി ന്യൂയോര്‍ക്ക് ടൈംസ് തയാറാക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
റോബോട്ടിക്‌സ് സാധ്യതകള്‍ ഉപയോഗിക്കാനാകുന്ന ബെല്‍ജിയന്‍ നിര്‍മിത എഫ്.എന്‍ മാഗ് മെഷീന്‍ ഗണ്ണാണ് കൃത്യത്തിന് ഉപയോഗിച്ചത്. ഒരു ടണ്ണിലധികം ഭാരം വരുന്ന മെഷീന്‍ ഗണ്‍, റോബോട്ട്, മറ്റു ഭാഗങ്ങള്‍ ചെറുഭാഗങ്ങളാക്കി, വ്യത്യസ്്ത വഴികളിലൂടെ, വിവിധ സമയങ്ങളിലാണ് ഇറാനിലേക്ക് എത്തിച്ചത്. പിന്നീട് എല്ലാം ഒരുമിച്ചു കൂട്ടുകയായിരുന്നു. ഇറാനില്‍ പൊതുവായി ഉപയോഗിക്കുന്ന പിക്കപ്പിന്റെ രൂപത്തിലായിരുന്നു ഇവയുടെ നിര്‍മാണം. ട്രക്കിന്റെ പലഭാഗത്തായി നിരവധി കാമറകള്‍ ഘടിപ്പിക്കപ്പെട്ടു. ലക്ഷ്യത്തെ കുറിച്ചും പരിസരത്തുമുള്ള വിശദ വിവരങ്ങള്‍ നല്‍കാനായിരുന്നിത്. ദൗത്യം കഴിഞ്ഞ് നേരത്തെ നിശ്ചയിച്ചതനുസരിച്ച്‌ പിക്കപ്പില്‍ ശേഖരിച്ച സഫോടക വസ്തുക്കള്‍ പൊട്ടിച്ച്‌ തെളിവു നശിപ്പിക്കുകയും ചെയ്തു.
2020 നവംബര്‍ 27 നാണ് ഇറാന്‍ ആണവപദ്ധതിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫക്രിസാദെഹ് കിഴക്കന്‍ ടെഹ്‌റാനിലെ അബ്‌സാര്‍ഡില്‍ വച്ച്‌ കൊല്ലപ്പെട്ടത്. ആയിരം മൈലുകള്‍ക്കപ്പുറം നിന്ന് മിനുട്ടില്‍ 15 ബുള്ളറ്റുകള്‍ പ്രയോഗിക്കാന്‍ അവസരം നല്‍കുന്ന മെഷീന്‍ ഗണ്ണായിരുന്നു കൊലപാതകത്തിന് ഉപയോഗിച്ചത്.
മൊസാദ് സനൈപ്പറാണ് 1000 മൈല്‍ അകലെ നിന്ന് സാറ്റലൈറ്റ് വഴി നിയന്ത്രിക്കാവുന്ന ഉപകരണം വഴി ഫക്രിസാദേഹിനെ വെടിവെച്ചുവീഴ്ത്തിയത്. ഭാര്യക്ക് സമീപം നിന്ന ഫക്രിസാദേഹിനെ കൃത്യമായി വെടിവെച്ചിടുകയായിരുന്നു. പിക്കപ്പില്‍ സ്ഥാപിച്ച ഉപകരണം വഴിയാണ് വെടിവെച്ചതെന്ന് ബ്രിഗേഡിയര്‍ ജനറല്‍ അലി ഫാദവി പറഞ്ഞതായി അന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു.
വാഹനത്തിലെ കാമറ കാറിലിരിക്കുന്ന ഫക്രിസാദേഹിന്റെ ഇടം കൃത്യമായി സ്‌നൈപ്പറുടെ റിമോര്‍ട്ടിലേക്ക് എത്തിക്കുകയും കൃത്യമായി വെടിയുതിര്‍ക്കാന്‍ സഹായിക്കുകയുമായിരുന്നു.കാമറയിലെ ചിത്രീകരണത്തിനും ട്രിഗര്‍ വലിക്കുന്നതിനും ഇടയിലുള്ള 1.6 സെക്കന്റ് വ്യത്യാസം പരിഹരിക്കാന്‍ പ്രത്യേക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സംവിധാനം തന്നെ മൊസാദ് ഒരുക്കിയിരുന്നു. കൊലപാതകം നടത്താനുള്ള ആദ്യ പ്ലാന്‍ പാളിയാല്‍ രണ്ടാമത് സംവിധാനവുമായി സ്‌പൈ കാറുണ്ടായിരുന്നു.
14 വര്‍ഷമായി മൊസാദിന്റെ നോട്ടപ്പുള്ളി
ഇറാന്റെ ആണവ ബോംബ് നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന മൊഹ്‌സിന്‍ ഫക്രിസാദെഹ് 14 വര്‍ഷമായി ഇസ്രയേലിന്റെ നോട്ടപ്പുള്ളിയായിരുന്നു. ഇറാനെ ഒരുനിലക്കും ആണവായുധം നിര്‍മിക്കാന്‍ സമ്മതിക്കില്ലെന്ന് നിശ്ചയിച്ചുറപ്പിച്ച ഇസ്രയേലാണ് കൊലപാതകത്തിന് പിറകിലെന്നാണ് കരുതുന്നത്. 2010 നും 2012 നും ഇടയില്‍ മാത്രം നാലു ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടിരുന്നു.
2020 കൊല്ലപ്പെട്ട മൊഹ്‌സിന്‍ ഫക്രിസാദെഹ് ഏറ്റവും ആണവ രംഗത്തെ സുപ്രധാനിയും ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുമായി ബന്ധമുള്ള ആളുമായിരുന്നു. ഇദ്ദേഹത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളുണ്ടായിരുന്നു. ഇതില്‍ സുപ്രധാന വെളിപ്പെടുത്തലാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
ഇത്തരം ആക്രമണങ്ങളുടെ മറ്റൊരു പ്രത്യേക ടാര്‍ജറ്റിനല്ലാതെ മാറ്റൊരാള്‍ക്കും താതൊരു കുഴപ്പവും വരില്ല എന്നതാണ്. ഏത് ആള്‍ക്കൂട്ടത്തിലും അതികൃത്യമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇത് സെറ്റ് ചെയ്തിരിക്കുന്നത്. ഇറാന്‍ ആണവ ശാസ്ത്രഞ്ജനെ വെടിവെച്ചിട്ടപ്പോള്‍ തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന ഭാര്യക്ക് ഒരു കുഴപ്പവും പറ്റിയിരുന്നില്ല്.
മാന്വല്‍ ആയി വെടിവെപ്പും ബോംബാക്രമണവും നടത്തുമ്ബോള്‍, നിരവധിപേര്‍ കൊല്ലപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ യന്ത്രം ഉപയോഗിച്ച ആക്രമണത്തില്‍ ഇരമാത്രമാണ് കൊല്ലപ്പെടുന്നത്. ഈ സാങ്കേതിക വിദ്യകള്‍ വൈകാതെ തന്നെ ചോരുമെന്നും അവസാനം അത് മാഫിയാ സംഘങ്ങളില്‍ എത്തുമെന്നും ആശങ്കയുണ്ട്.

Related Articles

Back to top button