KeralaLatest

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെക്കുറിച്ച് പ്രചാരണം

“Manju”

അഞ്ചല്‍: പുസ്തകങ്ങള്‍ വില്‍ക്കാനെന്ന പേരില്‍ വീടുകളിലെത്തി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘം അഞ്ചല്‍ മേഖലയില്‍ എത്തിയെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം ജനങ്ങളെ ആശങ്കയിലാഴ്ത്തി. അഞ്ചല്‍ ചന്തമുക്ക്, ഗണപതിയമ്ബലം ഭാഗം, പടിഞ്ഞാറ്റിന്‍കര, വൃന്ദാവനംമുക്ക് എന്നിവിടങ്ങളില്‍ രണ്ട് ദിവസം മുമ്ബ് ഇരുചക്രവാഹനങ്ങളില്‍ രണ്ടുപേര്‍ ഹിന്ദി പുസ്തകങ്ങള്‍ വില്‍പന നടത്തുന്നതിനെത്തിയിരുന്നു.
ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകാനോ, സ്ത്രീകളുടെ മാല മോഷ്ടിക്കുന്നതിനോ ലക്ഷ്യമിട്ടാണ് വന്നതെന്നാണ് പ്രചരിക്കുന്നത്. ഇതോടൊപ്പം അഞ്ചല്‍ പഞ്ചായത്തിലെ ഒരു അങ്കണവാടി ടീച്ചറുടെ വോയ്സ് മെസേജും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വിവരമറിഞ്ഞയുടന്‍ അഞ്ചല്‍ പൊലീസ് വ്യാപകമായ അന്വേഷണം നടത്തുകയുണ്ടായെങ്കിലും തുമ്പൊന്നും കിട്ടിയില്ല.
ഊഹാപോഹങ്ങളാണെന്നും തട്ടിപ്പുകാരുടെ സി.സി.ടി.വി ദൃശങ്ങളെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങളുടെ ഉറവിടത്തെക്കുറിച്ചും അങ്കണവാടി ടീച്ചറുടെ വോയ്സ് മെസേജിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്. ജനങ്ങള്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും സംശയാസ്പദമായ രീതിയിലുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാലുടന്‍ പൊലീസിനെ ബന്ധപ്പെടണമെന്നും സമൂഹമാധ്യമങ്ങള്‍ വഴി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ വിശ്വസിക്കരുതെന്നും അഞ്ചല്‍ പൊലീസ് അറിയിച്ചു.

Related Articles

Back to top button