IndiaLatest

പാലത്തില്‍ തിരക്ക്! ടിവി, ഫ്രിഡ്ജ്, കട്ടില്‍, കതക്, സിലിണ്ടര്‍, തടി ഉരുപ്പടികള്‍…

“Manju”

പുളിങ്കുന്ന്: ആലപ്പുഴ പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്കു മുന്നിലെ പാലത്തിനു സമീപത്തെ കാഴ്ചകള്‍ കണ്ടാല്‍ ആരുടെയും ചങ്ക് തകരും. ഉരുള്‍വെള്ളം നിരവധി കുടുംബങ്ങളുടെ സ്വത്തു വകകളും ജീവനോപാധികളുമൊക്കെ നക്കിത്തുടച്ചു കുതിച്ചൊഴുകിയതിന്‍റെ നേര്‍ക്കാഴ്ച. കിഴക്കന്‍ വെള്ളത്തിനൊപ്പമെത്തിയ വസ്തുക്കള്‍ മരങ്ങളുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം പാലത്തില്‍ തങ്ങി കെട്ടിക്കിടക്കുകയാണ്.

മരം അടക്കമുള്ളവ ശക്തമായി വന്നിടിച്ചു പാലത്തിനു വിള്ളല്‍ സംഭവിച്ചതിനാല്‍ ഇന്നലെ രാത്രി ഈ പാലം വഴിയുള്ള ഗതാഗതം പോലീസ് നിരോധിച്ചു. ചങ്ങാടം പോലെയാണ് മരങ്ങളും മുളകളും മറ്റ് അവശിഷ്ടങ്ങളുമൊക്കെ വന്നടിഞ്ഞത്. ആളുകള്‍ക്ക് ഇതിന്‍റെ മുകളിലൂടെ കയറി നടക്കാവുന്നത്ര തിങ്ങിയാണ് ഇവ പാലത്തിനു സമീപം അടിഞ്ഞത്.

ഒഴുക്കിന്‍റെ ശക്തിയാലാണ് ഇവ ചങ്ങാടം പോലെ നിറഞ്ഞത്. ടിവി, ഫ്രിഡ്ജ്, പുതിയ കതകുകള്‍, കട്ടിളകള്‍, കട്ടിലുകള്‍, മറ്റ് തടി ഉരുപ്പടികള്‍, ഫര്‍ണിച്ചറുകള്‍, ഗ്യാസ് സിലിണ്ടറുകള്‍, പ്ലാസ്റ്റിക് ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയൊക്കെയാണ് അവശിഷ്ടങ്ങള്‍ക്കൊപ്പം അടിഞ്ഞു കൂടിയത്. കാര്യമായ കേടുപറ്റാത്ത നിരവധി ഉപകരണങ്ങള്‍ ഉണ്ടായിരുന്നു.

Related Articles

Back to top button