IndiaLatest

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിടും

“Manju”

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് ഡിസംബര്‍ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. ഡിസംബര്‍ പത്തിന് ചടങ്ങ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയുടെ ഭാഗമായാണ് പഴയ പാര്‍ലമെന്‍റ് മന്ദിരത്തോട് ചേര്‍ന്ന് പുതിയ മന്ദിരം നിര്‍മിക്കുന്നത്.

ത്രിമാന രൂപത്തിലുള്ള പുതിയ പാര്‍ലമെന്‍റ് മന്ദിരത്തോട് ചേര്‍ന്ന് പൊതു സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, ഗ്രാന്‍ഡ് കോണ്‍സ്റ്റിറ്റ്യൂഷന്‍ ഹാള്‍, ഇന്ത്യയുടെ പരമ്പരാഗത ജനാധിപത്യ പാരമ്പര്യത്തിന്‍റെ ഷോ കേസ്, എംപിമാര്‍ക്കുള്ള ലോഞ്ച്, ലൈബ്രറി, വിവിധ കമ്മിറ്റി ഹാളുകള്‍, ഭക്ഷണശാലകള്‍ എന്നിവയുണ്ടാകും.

എല്ലാം എംപിമാര്‍ക്കും പുതിയ മന്ദിരത്തില്‍ പ്രത്യേകം ഓഫീസുകളും ഉണ്ടാകും. ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങളോട് കൂടിയ ഓഫീസ് മുറികളായിരിക്കും ഇത്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പാര്‍ലമെന്‍റ് വളപ്പിനുള്ളില്‍ മഹാത്മാഗാന്ധിയുടെയും ഡോ. അംബേദ്കറുടെയും പ്രതിമകള്‍ താത്കാലികമായി മാറ്റിയിട്ടുണ്ട്. ഡല്‍ഹിയുടെ ശില്‍പ്പികളായ എഡ്വിന്‍ ല്യൂട്ടണും ഹെര്‍ബര്‍ട്ട് ബേക്കറും ചേര്‍ന്നാണ് നിലവിലെ പാര്‍ലമെന്‍റ് മന്ദിരം രൂപകല്‍പ്പന ചെയ്തത്.

1921 ഫെബ്രുവരി 12ന് ആയിരുന്നു ശിലാസ്ഥാപനം. ആറു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയായി. ചെലവ് 83 ലക്ഷം രൂപ. 1927 ജനുവരി 18ന് ഗവര്‍ണര്‍ ജനറല്‍ ഇര്‍വിന്‍ പ്രഭുവാണ് പാര്‍ലമെന്‍റ് മന്ദിരം രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.പുതിയ മന്ദിരത്തിന്‍റെ പണി പൂര്‍ത്തായാവുന്നതു വരെ പഴയ മന്ദിരം പതിവു പോലെ പ്രവര്‍ത്തിക്കും.

Related Articles

Back to top button