ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള പുതിയ സാങ്കേതികവിദ്യ കണ്ടെത്തി
ബ്രിസ്റ്റോൾ: മൂത്രം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സാങ്കേതികവിദ്യ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ലോകത്താദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ കണ്ടുപിടിച്ചിരിക്കുന്നത്. മൈക്രോബയല്‍ ഫ്യൂവല്‍ സെല്‍സ് ഉപയോഗിച്ചാണ് മൂത്രത്തില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനാവശ്യമായ ഊര്‍ജ്ജം കണ്ടെത്തുന്നത്.
ബ്രിസ്റ്റോളിലെ ഒരു സംഘം ഗവേഷകരാണ് കണ്ടുപിടുത്തത്തിന് പിന്നില്‍. മനുഷ്യ മാലിന്യങ്ങളെ വൈദ്യുതിയാക്കി മാറ്റാൻ കഴിയുന്ന ശുദ്ധമായ ഊർജ്ജ ഇന്ധന സെൽ ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്, കൂടാതെ ഒരു ദിവസം മുഴുവൻ വീടുകളിലും വൈദ്യുതി എത്തിക്കാൻ അഗ്രഹിക്കുന്നു.
മൂത്രത്തില്‍ നിന്നും ഊര്‍ജ്ജം വേര്‍തിരിച്ചെടുക്കുന്ന സൂക്ഷ്മാണുക്കളെ ഉപയോഗപ്പെടുത്തിയാണ് കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. കൂടുതല്‍ മൂത്രം ലഭിക്കുന്നതിനനുസരിച്ച് ഈ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനവും കൂടുമെന്നും ഇവര്‍ പറയുന്നു.
ഭാവിയില്‍ ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കാനാകുന്ന കുളിമുറികള്‍ നിര്‍മ്മിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ചാര്‍ജ്ജ് ചെയ്ത മൊബൈലില്‍ നിന്നും മെസേജുകള്‍ അയക്കാനും ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്യാനും സാധിച്ചെന്നും ഇവര്‍ അറിയിച്ചു.
രണ്ട് വർഷം മുമ്പ് ഗ്ലാസ്റ്റൺബറി ഫെസ്റ്റിവലിൽ ‘പീ പവർ’ പദ്ധതി ആദ്യമായി പരസ്യമായി പരീക്ഷിച്ചു, അവിടെ ശാസ്‌ത്രജ്ഞർ തെളിയിച്ചത് ടോയ്‌ലറ്റുകൾക്ക് സ്ഥിരമായ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ്. ഇതുവരെ, മൊബൈൽ ഫോണുകൾ, ലൈറ്റ് ബൾബുകൾ, റോബോട്ടുകൾ എന്നിവ പവർ ചെയ്യാൻ ഇത് ഉപയോഗിച്ചു. ഇപ്പോൾ അവർ വീടുകളിലേക്ക് മാറുകയാണ്.
മൂത്രത്തില്‍ നിന്നും ഊര്‍ജ്ജം വേര്‍തിരിച്ചെടുക്കുന്ന സൂക്ഷ്മാണുക്കളെ ഉപയോഗപ്പെടുത്തിയാണ് കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. കൂടുതല്‍ മൂത്രം ലഭിക്കുന്നതിനനുസരിച്ച് ഈ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനവും കൂടുമെന്നും ഇവര്‍ പറയുന്നു.