KeralaLatest

ആധാരം രജിസ്റ്റര്‍ ; പുതിയ തട്ടിപ്പ് തിരിച്ചറിയുക

“Manju”

ആധാരം ചെയ്യുന്നതോടൊപ്പം തന്നെ പോക്കുവരവും ഓണ്‍ലൈനായി സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നു. ഇതിലൂടെ പോക്കുവരവ് എന്ന് ദുര്‍ഘടം പിടിച്ച പരിപാടി അവസാനിച്ചിരിക്കുകയാണ്.  ഭൂമി പോക്കുവരവിനായി ആരും വില്ലേജില്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല. എന്നാല്‍ വില്ലേജ് ഉദ്യോഗസ്ഥരുടെ പുതിയ തട്ടിപ്പിന് ഇരയാകാതിരിക്കാനും ശ്രദ്ധിക്കുക.
ആധാരം ചെയ്യുമ്ബോള്‍ വില്ലേജിലെ തണ്ടപ്പേര് അക്കൗണ്ടില്‍ കരം അടവ് പ്രകാരമുള്ള വസ്തു ഉണ്ടോ എന്ന് സബ് രജിസ്ട്രാര്‍ക്ക് ബോധ്യം വരുന്നതിനായി ആര്‍ ഒ ആര്‍ (റവന്യൂ ഓഫീസ് രജിസ്റ്റര്‍ )സര്‍ട്ടിഫിക്കറ്റ് വില്ലേജില്‍ നിന്നും വാങ്ങണം എന്ന നിബന്ധനയുണ്ട്. ആര്‍ ഒ ആര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഒരു രൂപ പോലും ചെലവാക്കേണ്ടതില്ല.
വില്ലേജില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ 5 മിനിറ്റിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കാവുന്നതേയുള്ളൂ. എന്നാല്‍ വസ്തു പരിശോധിക്കണം, വസ്തു അളക്കണം, പ്രമാണങ്ങള്‍ പരിശോധിക്കണം തുടങ്ങിയ അനാവശ്യ കാര്യങ്ങള്‍ പറഞ്ഞു ജനങ്ങളെ ബുദ്ധിമുട്ടിച്ച്‌ പണം തട്ടിയെടുക്കുന്ന താണ് പുതിയ തന്ത്രം.
ആധാരം ചെയ്യുവാനുള്ള ആരുംആര്‍ ഒ ആര്‍. സര്‍ട്ടിഫിക്കറ്റിന് വേണ്ടി കൈക്കൂലി കൊടുക്കരുത് അങ്ങനെ കൊടുത്താല്‍ ഇത് ഒരു പുതിയ കൈക്കൂലി സമ്പ്രദായത്തിന് വഴിയൊരുക്കും.
പരമാവധി ഷെയര്‍ ചെയ്യുക: ഇത്ര നല്ല ഒരു കാര്യം അറിഞ്ഞിട്ട് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുത്തില്ലേല്‍ തെറ്റല്ലേ ആര്‍ക്കെങ്കിലും ഉപകരിക്കട്ടേ.ആധാരം സ്വയം എഴുതി റജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തില്‍ ആകെ 200 പേര്‍ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ എന്ന വസ്തുത പുതിയതിനെ സ്വീകരിക്കാന്‍ ആളുകള്‍ക്കുള്ള മടിയും യാഥാസ്ഥികമനോഭാവവും ആണു കാണിക്കുന്നത്. ആധാരം സ്വയം എഴുതുക എന്ന് വെച്ചാല്‍ പരമ്ബാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട. കേരള റജിസ്ട്രേഷന്‍ വകുപ്പിന്റെ സൈറ്റില്‍ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ്.ആയി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങള്‍ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി റജിസ്ട്രാഫീസില്‍ പോയി ആധാരം റജിസ്റ്റര്‍ ചെയ്യാം.
പുരിപ്പിക്കാന്‍ അറിയില്ലെങ്കില്‍ നാട്ടില്‍ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാല്‍ മതി. ആധാരമെഴുത്തുകാര്‍ തന്നെ വേണമെന്നില്ല. ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കില്‍ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താല്‍ മതി. പഴയത് പോലെ ആധാരത്തില്‍ കാണിക്കുന്ന വിലയുടെ ശതമാനക്കണക്കില്‍ പതിനായിരങ്ങള്‍ കൊടുക്കേണ്ടതില്ല. ഒരു ഫോം പൂരിപ്പിക്കാന്‍ എത്ര കൊടുക്കാമോ അത്രയേ വേണ്ടൂ.
ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത കേരള സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നത് ലജ്ജാകരമാണ്. ആളുകള്‍ കാലത്തിനൊപ്പം അപ്‌ഡേറ്റ് ആകാത്തത് നിരാശാജനകമാണ്.
ആധാരമെഴുത്തുകാരന്‍ ആര്‍ക്കും മനസ്സിലാകാത്ത തരത്തില്‍ നീട്ടി വളച്ചു എഴുതുന്നതിനേക്കാളും ആധികാരികമായ എഴുത്ത് സര്‍ക്കാരിന്റെ റജിസ്ട്രേഷന്‍ വകുപ്പിന്റെ സൈറ്റില്‍ ഉള്ള ഫോം പൂരിപ്പിക്കുന്നതാണ്. എന്തിനാണു വെറുതെ ആധാരക്കൊള്ളയ്ക്ക് അരു നില്‍ക്കുന്നത്. ആധാരത്തിന്റെ ഫോം പൂരിപ്പിച്ചു കൊടുക്കുന്നതിനുള്ള ഒരു ന്യായമായ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് പൂരിപ്പിച്ചുകൊടുക്കാനും ആധാരമെഴുത്തുകാരന്‍ എന്ന രാജകീയപ്രതാപം അട്ടത്ത് വയ്ക്കാനും ബന്ധപ്പെട്ട എഴുത്തുകാര്‍ തയ്യാറാകണം. എല്ലാ രംഗത്തും കമ്ബ്യൂട്ടറൈസെഷന്‍ എന്നത് കാലത്തിന്റെ അനിവാര്യതയാണു. ആര്‍ക്കും തൊഴിലോ പ്രതിഫലമോ ഇത് മൂലം നഷ്ടമാകുന്നില്ല. കൊള്ളയും അഴിമതിയും ക്രമേണ ഇല്ലാതാകും എന്നേയുള്ളൂ.
ശരിക്ക് പറഞ്ഞാല്‍ ആധാരം എഴുതാന്‍ എഴുത്തുകൂലി മാത്രം വാങ്ങിയാല്‍ മതിയായിരുന്നു. എഴുത്ത് എന്ന ഒരു അധ്വാനം മാത്രമല്ലേ അവര്‍ ചെയ്യുന്നുള്ളൂ. അതിനാണു പതിനായിരങ്ങളും ലക്ഷവും എഴുത്ത് കൂലി വാങ്ങിക്കൊണ്ടിരുന്നത്. ഇത് ജനങ്ങളുടെ അജ്ഞത മുതലെടുത്ത് നടത്തുന്ന ആധാരക്കൊള്ളയാണ്.
ആധാരങ്ങളുടെ മാതൃകാകോപ്പികള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ തുറക്കുന്ന വെബ്‌പേജില്‍ Download Model Documents എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ 19 ഫോമുകളുടെ ലിങ്ക് കാണാം. ആവശ്യമായതിന്റെ പ്രിന്റ് എടുത്താല്‍ മതി.

Related Articles

Back to top button