IndiaLatest

സയ്യിദ് മുഷ്താഖ് അലി ട്രോഫി തമിഴ്നാടിന്

“Manju”

ഡല്‍ഹി ;സയ്യിദ് മുഷ്താഖ് അലി ട്രോഫി തമിഴ്നാടിന്. തുടര്‍ച്ചയായ രണ്ടാം തവണയാണ് തമിഴ്നാട് കിരീടം നേടുന്നത്. കര്‍ണാടകയെ നാലു വിക്കറ്റിന് തകര്‍ത്തായിരുന്നു തമിഴ്‌നാടിന്റെ കിരീട നേട്ടം. 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ തമിഴ്നാട് അവസാന പന്തില്‍ ജയം പിടിക്കുകയായിരുന്നു.

15 പന്തില്‍ 33 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഷാരൂഖ് ഖാനാണ് വിജയശില്പി. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 151 റണ്‍സ് നേടിയത്. രോഹന്‍ കദം വേഗം മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ, കരുണ്‍ നായര്‍, ബിആര്‍ ശരത് എന്നിവരും നിരാശപ്പെടുത്തി. അഭിനവിനൊപ്പം പ്രവീണ്‍ ദുബെ, ജഗദീശ സുചിത് എന്നിവരും കര്‍ണാടകത്തിനായി തിളങ്ങി. തമിഴ്നാടിനായി സായ് കിഷോര്‍ 4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഹരി നിശാന്ത് തമിഴ്നാടിന് തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും പിന്നീട് താളം നഷ്ടപ്പെട്ട അവര്‍ മധ്യ ഓവറുകളില്‍ പതറി.

41 റണ്‍സെടുത്ത നാരായണ്‍ ജഗദീശന്‍ തന്റെ ഇന്നിംഗ്സിനായി 46 പന്തുകള്‍ ചെലവിട്ടു എന്നത് അവര്‍ക്ക് കടുത്ത തിരിച്ചടിയായി. സായ് സുദര്‍ശന്‍ , വിജയ് ശങ്കര്‍, സഞ്ജയ് യാദവ് , എം മുഹമ്മദ് എന്നിവരൊക്കെ വേഗം മടങ്ങിയപ്പോള്‍ കര്‍ണാടക കിരീടം ഉറപ്പിച്ചു. എന്നാല്‍, തുടര്‍ ബൗണ്ടറികളുമായി തമിഴ്നാടിനെ മത്സരത്തില്‍ നിലനിര്‍ത്തിയ ഷാരൂഖ് ഖാന്‍ മത്സരം വിജയിപ്പിക്കുകയായിരുന്നു.

Related Articles

Back to top button