IdukkiKeralaLatest

ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു

“Manju”

ഉപ്പുതറ: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നത്തോടെ ഒറ്റപ്പെട്ട് കിഴക്കേമാട്ടുകട്ടയിലെ 250-ലധികം കുടുംബങ്ങള്‍. അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് റോഡുകളിലെല്ലാം വെള്ളംകയറിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ഒറ്റപ്പെട്ട നിലയിലായത്. ഇവര്‍ക്ക് യാത്രയ്ക്കുള്ള ഏക ആശ്രയം ഏറെ പഴക്കം ചെന്ന ചെങ്ങാടം മാത്രമാണ്.

കിഴക്കേ മാട്ടുക്കട്ട, പടുക, വില്ലേജ്പടി, റോഡുകള്‍ വെള്ളത്തിലാണ്. ആശുപത്രിയില്‍ പോകാനോ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനോ വീട്ടാവശ്യത്തുള്ള സാധനങ്ങള്‍ വാങ്ങുന്നതിനോ ഒന്നും പുറത്തിറങ്ങാനാകില്ല. പാലം നിര്‍മിക്കണമെന്ന് വര്‍ഷങ്ങളായി പ്രദേശവാസികള്‍ ആവശ്യപ്പെടുന്നതാണ്. എന്നാല്‍ ഈ കാര്യത്തിന് ഒരു നടപടിയും ഇല്ല. ഇടുക്കി പദ്ധതി ആവിഷ്കരിച്ച കാലത്ത് പ്രദേശത്തെ ജനങ്ങളുടെ യാത്രാസൗകര്യമുള്‍പ്പെടെയുള്ളവ സാധ്യമാക്കി നല്‍കുമെന്ന് വൈദ്യുതിവകുപ്പും ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ ഇത് പാഴ്വാക്കായി മാറിയിരിക്കുകയാണ്.

Related Articles

Back to top button