InternationalLatest

കോവിഡിന്റെ പുതിയ വകഭേദം ഇസ്രയേലിലും

“Manju”

ജെറൂസലേം: ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഇസ്രയേലിലും റിപ്പോര്‍ട്ട് ചെയ്‌തു. ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം രോഗവിവരം സ്ഥിരീകരിച്ചതായി പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

‘ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദം ഇസ്രയേലിലും സ്ഥിരീകരിച്ചു’ – മലാവിയില്‍നിന്ന് മടങ്ങിയെത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും വിദേശത്തുനിന്ന് മടങ്ങിയ രണ്ടുപേരില്‍ രോഗലക്ഷണങ്ങളുണ്ടെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒട്ടനവധി തവണ പരിവര്‍ത്തനം സംഭവിക്കാന്‍ സാധ്യതയുള്ള കോവിഡിന്റെ പുതിയ വകഭേദമാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയതെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിരുന്നു. മാരകമായ രീതിയില്‍ രോഗവ്യാപനത്തിന് കാരണമാകുന്ന വകഭേദമാണെന്നാണ് കണക്കുകൂട്ടല്‍. ബി.1.1.529 എന്നാണ് പുതിയ വകഭേദത്തിന്റെ ശാസ്ത്രീയ നാമം. അതെ സമയം ദക്ഷിണാഫ്രിക്കയില്‍ 22 പേരിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.

Related Articles

Back to top button