IndiaLatest

ജനറല്‍ ബിപിന്‍ റാവത്തിന്റെ നില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്

“Manju”

കോയമ്പത്തൂര്‍: ഊട്ടി കൂനൂരിലെ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കേറ്റ സംയുക്ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ നില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. അദ്ദേഹത്തെ വെല്ലിംഗ് ടണിലെ സൈനിക ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. കൂനൂരിലെ കട്ടേരി പാര്‍ക്കിലാണ് 12 . 30 ഓടെ അപകടം നടന്നത്. ലാന്‍ഡിംഗിന് 10 കിലോമീറ്റര്‍ തൊട്ടുമുമ്പാണ് ദുരന്തമുണ്ടായത്.

ഹെലികോപ്റ്ററില്‍ ആകെ 14 പേരുണ്ടായിരുന്നതില്‍ 11 പേരും മരണപ്പെട്ടതായാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം. റാവത്തിന് പുറമേ, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍.കെ. ഗുര്‍സേവക് സിംഗ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പ്പെട്ടത്.

Related Articles

Back to top button