തിരുവനന്തപുരം: അനുപമയെയും കുഞ്ഞിനെയും കാണാൻ സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെത്തി. അനുപമയുടെ കുഞ്ഞിന്റെ ദത്ത് വിവാദത്തില്‍ കുറ്റക്കാര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മേധ പട്കർ പറഞ്ഞു.
തിരുവനന്തപുരത്ത് അനുപമയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഈ പ്രതികരണം. തിരുവനന്തപുരത്തെ വൈഎംസിഎ ഹാളിലെത്തിയാണ് അനുപമയെയും കുഞ്ഞിനെയും കണ്ടത്. കുഞ്ഞിനെ അനുപമ അന്വേഷിക്കുന്നതറിഞ്ഞിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയ വിവരം മേധയെ ധരിപ്പിച്ചു.
അനധികൃതമായി മകനെ നാടുകടത്തിയവര്‍ക്കെതിരെ ഇപ്പോഴും ഒരു നടപടിയെടുത്തില്ലെന്നും കുറ്റക്കാരെല്ലാം സുരക്ഷിതരാണെന്നും അനുപമ മേധാപട്കറോട് പറഞ്ഞു. സംഭവത്തില്‍ വനിതാ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്നും മേധ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കും വരെ തുടരുന്ന നിയമപോരാട്ടത്തിന് പിന്തുണയും പ്രഖ്യാപിച്ചു.