KeralaLatest

ആലപ്പുഴ ഇരട്ട കൊലപാതകം; കൂടുതല്‍ അറസ്റ്റിന് സാദ്ധ്യത

“Manju”

ആലപ്പുഴ: ബി ജെ പി, എസ് ഡി പി ഐ നേതാക്കളുടെ കൊലപാതകങ്ങളില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിന് സാദ്ധ്യത. അന്‍പതിലധികം പേര്‍ ഇപ്പോള്‍ കസ്റ്റഡിയിലുണ്ട്.
ഇരു കൊലയാളി സംഘങ്ങളും ഒളിസങ്കേതത്തിലേക്ക് മാറിയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അല്‍ഷാ ഹൗസില്‍ അഡ്വ. കെ എസ് ഷാന്‍, ബി ജെ പി ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി ഏഴരയ്ക്ക് മണ്ണഞ്ചേരി സ്‌കൂള്‍ കവലയ്‌ക്ക് കിഴക്ക് കുപ്പേഴം ജംഗ്‌ഷന് സമീപം റോഡില്‍ വച്ചുണ്ടായ ആക്രമണത്തിലാണ് ഷാന്‍ കൊല്ലപ്പെട്ടത്. പിന്നാലെ, ഞായറാഴ്ച രാവിലെ ഏഴു മണിയോടെ ബി ജെ പി ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആലപ്പുഴ വെള്ളക്കിണര്‍ കുന്നുംപറമ്പ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു.

രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടന്നു. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി രാവിലെ ഒന്‍പതരയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ആലപ്പുഴയില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം ആറാട്ടുപുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
അതേസമയം രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ജില്ലാകളക്‌ടര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് വൈകിട്ട് മൂന്നിന് നടന്നു.. ജില്ലാ കളക്ടറുടെ ചേംബറിലാണ് യോഗം നടന്നത്.വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു..

Related Articles

Back to top button