IndiaLatest

70രൂപ മോഷ്ടിച്ചതിന് അമ്മയും ബന്ധുവും ചേര്‍ന്ന് മൂന്നാംക്ലാസ്സുകാരിയെ കൊലപ്പെടുത്തി.

“Manju”

ചെന്നൈ: തമിഴ്‌നാട് തിരിച്ചുറപ്പള്ളിയില്‍ മൂന്നാം ക്ലാസുകാരിയെ അമ്മയും ബന്ധുവും ചേര്‍ന്ന് കൊലപ്പെടുത്തി. വ്യാഴാഴ്‌ച്ചയാണ് സംഭവം നടക്കുന്നത്. വീടിന് സമീപമുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്നും 70 രൂപ കാണാതായിരുന്നു. പലഹാരം വാങ്ങുന്നതിനായി കുട്ടിയാണ് പണം മോഷ്ടിച്ചതെന്ന് ബന്ധു കണ്ടെത്തി. തുടര്‍ന്ന് കുട്ടിയുടെ അമ്മ മണിമേഘലയോട് ഇക്കാര്യം പറഞ്ഞു. ഇതില്‍ പ്രകോപിതയായ മണിമേഘല സ്പൂണ്‍ അടുപ്പില്‍ വെച്ച്‌ ചുട്ടുപഴുപ്പിച്ച്‌ കുട്ടിയുടെ വായിലും തുടയിലും വെയ്‌ക്കുകയായിരുന്നു.
പൊള്ളിച്ചതിന് പുറമെ അടുപ്പില്‍ ഉണക്കമുളകിട്ടു പുക ശ്വസിപ്പിച്ചു. ഇതോടെ കുട്ടി അവശയാവുകയായിരുന്നു. സമീപത്തെ ഫാര്‍മസിയില്‍ നിന്നും മരുന്ന് വാങ്ങി നല്‍കിയെങ്കിലും ആരോഗ്യ നില വഷളായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശവാസികള്‍ തന്നെ ഇക്കാര്യം ശിശു സംരക്ഷണ വകുപ്പിനെ അറിയിച്ചു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇവരുടെ വീട്ടിലെത്തിയതോടെയാണ് അമ്മയുടെ ക്രൂരത പുറംലോകം അറിയുന്നത്. അരുമ്പാവൂര്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. അമ്മയേയും ബന്ധുവിനേയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് തുടരുന്നു.

Related Articles

Back to top button