KozhikodeLatest

റോഡ് ആക്സിഡന്റുകള്‍ പതിവാകുമ്പോള്‍..

കഴിഞ്ഞവര്‍ഷം കോഴിക്കോട് നഗരത്തില്‍ പൊലിഞ്ഞത് 128 ജീവന്‍

“Manju”

കോഴിക്കോട്: കഴിഞ്ഞവര്‍ഷം കോഴിക്കോട് നഗരപരിധിയിലെ റോഡുകളില്‍ പൊലിഞ്ഞത് 128 ജീവനുകള്‍. ഇരുചക്ര വാഹനയാത്രികരാണ് ഏറ്റവും കൂടുതലായി അപകടത്തില്‍പെട്ടതും മരിച്ചതും. പുതിയ പുതിയ മോഡലുകള്‍ ബൈക്കിനായി വീടുകളില്‍ നിര്‍ബന്ധം പിടിച്ച് വീട്ടുകാര്‍ ഇല്ലാത്ത പൈസയുണ്ടാക്കി ബൈക്ക് വാങ്ങി നല്‍കുമ്പോള്‍ അതുമായി നിരത്തിലിറങ്ങി അഭ്യാസം കാട്ടുന്ന യുവരക്തങ്ങളാണ് ഇപ്രകാരം റോഡുകളില്‍ പൊലിയുന്നതിലധികവും. നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇവിടെ അസ്തമിക്കുന്നത്. പ്രൈവറ്റ് ബസുകളുടെ മത്സര ഓട്ടവും കുറച്ചൊന്നുമല്ല റോഡ് മരണ സംഖ്യ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നത്.
പുറക്കാട്ടിരി സ്വദേശികളായ ബൈക്ക് യാത്രികര്‍ വെസ്റ്റ്ഹില്‍ സെന്‍റ് മൈക്കിള്‍സ് സ്കൂളിന് സമീപം കൊല്ലപ്പട്ടതടക്കം ദാരുണ അപകടങ്ങളില്‍ മിക്കതിലും സ്വകാര്യ ബസുകളാണ് പ്രതിസ്ഥാനത്ത്. മരിച്ചവരിലേറെപേരും യുവാക്കളാണ്.
പൊലീസ് കണക്കുപ്രകാരം കഴിഞ്ഞവര്‍ഷം സിറ്റി പരിധിയില്‍ ചെറും വലുതുമായ 1210 വാഹനാപകടങ്ങളാണുണ്ടായത്. ഇതില്‍ 1230 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നൂറോളം പേരുടെ ആരോഗ്യനില ഗുരുതരമായിരുന്നു. ചിലര്‍ മാസങ്ങള്‍ നീണ്ട ചികിത്സക്കുശേഷവും പൂര്‍ണ ചലനശേഷിപോലും വീണ്ടെടുത്തിട്ടില്ല.
അമിത വേഗതയും അശ്രദ്ധയുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരെ വലിയ തുക പിഴ ചുമത്തുന്നുണ്ടെങ്കിലും നിയമലംഘനങ്ങള്‍ക്ക് കുറവില്ല. കോടിയിലേറെ രൂപയാണ് കഴിഞ്ഞവര്‍ഷവും ട്രാഫിക് നിയമലംഘനത്തില്‍ പിഴയായി ഈടാക്കിയത്. കോവിഡ്കാരണം വിവിധതരത്തിലുള്ള നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ കാലത്തിലുള്‍പ്പെടെയാണിത്.
2020ലെ അപകടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എണ്ണവും മരണവും കഴിഞ്ഞവര്‍ഷവും കൂടിയിട്ടുണ്ട്. 2020ല്‍ 1003 അപകടങ്ങളിലായി 91 പേരാണ് മരിച്ചത്. 1008 പേര്‍ക്കായിരുന്നു പരിക്ക്. കഴിഞ്ഞ 15 വര്‍ഷംകൊണ്ട് നഗര റോഡുകളിലെ അപകടങ്ങളില്‍ 2336 പേരാണ് മരിച്ചത്.

Related Articles

Back to top button