KeralaLatest

കൊറോണ മരണങ്ങളിൽ കേരളം കൃത്രിമത്വം കാണിക്കുന്നു; കേന്ദ്ര സർക്കാർ

“Manju”

ന്യൂഡൽഹി : കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കൃത്രിമത്വം കാണിക്കുന്ന കേരളത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രം. കേരളം കൊറോണ മരണങ്ങൾ കൂട്ടിച്ചേർത്തതിലാണ് വിമർശനം. കൃത്യസമയത്ത് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തിന് വീഴ്ച സംഭവിച്ചു. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് കേരള മോഡലിനെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂക്ഷമായി വിമർശിച്ചത്.

രോഗികളുടെ എണ്ണവും മരണസംഖ്യയും കുറ്റമറ്റതാകണമെന്ന് കേന്ദ്രം വ്യക്തമാക്കി. ഒക്ടോബർ മുതൽ ഇതുവരെ 24,730 മരണങ്ങൾ രേഖപ്പെടുത്താത്തത് സർക്കാർ കൂട്ടിച്ചേർത്തുവെന്നാണ് കേന്ദ്രം പറഞ്ഞത്. കേരള സർക്കാർ മരണം കൃത്യ സമയത്ത് റിപ്പോർട്ട് ചെയ്തില്ല. രോഗികളുടെ എണ്ണവും മരണ സംഖ്യയും സംബന്ധിച്ച ഡാറ്റ കുറ്റമറ്റതാക്കണം. സംസ്ഥാന സർക്കാരിന് നേരത്തെ ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും വീഴ്ച സംഭവിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.

കേരളത്തോടൊപ്പം വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിലും കൊറോണ വ്യാപനം രൂക്ഷമാകുന്നുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ടിപിആർ നിരക്കും, രോഗികളുടെ എണ്ണവും വർദ്ധിക്കുകയാണ്. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത് കേരളം തന്നെയാണ്.

അതേസമയം കേരളത്തിൽ ഇന്ന് 42,677 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 1,14,610 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. 36 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

Related Articles

Back to top button