ശ്രീലങ്കയില്‍ ക്ഷാമം അതിരൂക്ഷമാകുകയാണ്. 25.7 ശതമാനമാണ് വിലക്കയറ്റം രേഖപ്പെടുത്തിയിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നത് സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. പെട്രോളിനും മണ്ണെണ്ണയ്ക്കുമായി ക്യൂവില്‍ നിന്ന രണ്ട് പേര്‍ കുഴഞ്ഞുവീണ് മരിക്കുകയുണ്ടായി.
എഴുപത്തിയൊന്നുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും എഴുപത്തിരണ്ടു വയസുള്ളയാളുമാണ് ക്യൂവില്‍ നിന്ന് മരിച്ചത്. എഴുപത്തിയൊന്നുകാരന് ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്നു. നാല് മണിക്കൂറോളമാണ് വയോധികര്‍ ക്യൂവില്‍ നിന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്.
പാചകവാതക വില ഇനിയും ഉയരുമെന്ന ആശങ്കമൂലം ആളുകള്‍ മണ്ണെണ്ണ കൂടുതലായി വാങ്ങിത്തുടങ്ങിയിരിക്കുകയാണ്. പാചകവാതക സിലിണ്ടറിന് 1359 രൂപയാണ് (372 ഇന്ത്യന്‍ രൂപ) കൂട്ടിയിരിക്കുന്നത്. നിലവില്‍ അഞ്ച് മണിക്കൂറോളമാണ് ഇവിടെ പവര്‍കട്ട് ഉള്ളത്. ഇതുമൂലം ഡീസല്‍ ജനറേറ്ററുകളുടെ ഉപയോഗം കൂടിയതും പ്രശ്നമായി മാറിയിട്ടുണ്ട്.
ഇതുകൂടാതെ ഭക്ഷ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. 25.7 ശതമാനമാണ് വിലക്കയറ്റം എന്നത്. ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത് എന്നാണ് അറിയാന്‍ കഴിയുന്നത്. അതേസമയം ശ്രീലങ്കന്‍ രൂപയുടെ മൂല്യം 30% കുറഞ്ഞിരിക്കുകയാണ്. ഡോളറിന് 275 രൂപ നല്‍കണം. 400 ഗ്രാം പാല്‍പ്പൊടിക്ക് 250 രൂപയാണ് വിലയാണ് (ഇന്ത്യയിലെ 68 രൂപ) ഇതോടെ ഹോട്ടലുകളില്‍ ഒരു കപ്പ് ചായയ്ക്ക് 100 രൂപയായി(27 ഇന്ത്യന്‍ രൂപ) മാറിയിട്ടുണ്ട്.
അതോടൊപ്പം തന്നെ, രാജ്യത്തെ ഇന്ധനം കുതിച്ച് റെക്കോര്‍ഡ് തലത്തില്‍ എത്തിയിരിക്കുകയാണ്. പെട്രോളിനുവേണ്ടി നാല് ആഴ്ച്ചകളോളം ജനങ്ങള്‍ പമ്ബുകളില്‍ ക്യൂ നില്‍ക്കുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ധന റിഫൈനറിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ശ്രീലങ്ക ഇതിനോടകം തന്നെ റദ്ദാക്കിയിരിക്കുകയാണ്.
ക്രൂഡോയില്‍ സ്‌റ്റോക്ക് തീര്‍ന്നതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചതെന്ന് പെട്രോളിയം തൊഴിലാളികളുടെ യൂണിയന്‍ അധ്യക്ഷന്‍ അശോക രണ്‍വാല വെളിപ്പെടുത്തി. രാജ്യത്ത് ഇപ്പോള്‍ പവര്‍ക്കട്ട് അഞ്ച് മണിക്കൂറോളമാണ് . ഒരു ദിവസത്തെ വലിയൊരു സമയവും ഇരുട്ടിലാണ് ശ്രീലങ്ക ജനത കഴിയുന്നത്.