KottayamLatest

94 മോട്ടോറുകള്‍ ഘടിപ്പിച്ച ഒരു കിണര്‍

“Manju”

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ ഒരു കിണറുണ്ട്. ഈ കിണറ്റിലെ വെള്ളം വറ്റാറില്ല.
അതു പല പുരയിടങ്ങള്‍ താണ്ടിയായാലും മീറ്ററുകള്‍ വലിച്ചാണെങ്കിലും എത്തും. ആര്‍ക്കും എതിര്‍പ്പില്ല, ആരുടെയും അനുവാദവും വേണ്ട. ശുദ്ധജലം ചുരത്തുന്ന ഈ കിണറുള്ളതിനാല്‍ ഒരാളും സ്വന്തം പുരയിടത്തില്‍ ഇതുവരെയും കിണര്‍ കുഴിച്ചിട്ടില്ല. ഈരാറ്റുപേട്ട പഴയ ബസ് സ്റ്റാന്‍ഡില്‍ പലചരക്ക് വ്യാപാരിയായിരുന്നു മാങ്കുഴയ്ക്കല്‍ അലിസാഹിബ്. വര്‍ഷങ്ങള്‍ക്ക് മുന്പ് കുടുംബ വസ്തു വീതം വച്ചപ്പോള്‍ സ്വന്തം പുരയിടത്തിലെ ഉറവ വറ്റാത്ത കിണറും വഴിയും ഉള്‍പ്പെടെ രണ്ട് സെന്‍റോളം ഭൂമി നാട്ടുകാര്‍ക്ക് ദാനം ചെയ്യുകയായിരുന്നു.
അലിസാഹിബ് മരിക്കുകയും മറ്റു മക്കളെല്ലാം ചുറ്റുമുള്ള സ്ഥലം വിറ്റുപോകുകയും ചെയ്തു. ഇളയമകന്‍ യൂസഫ് മൗലവി നാട്ടുകാരില്‍ ഒരാളായി ഈ കിണറില്‍ നിന്നുമാണു വെള്ളമെടുക്കുന്നത്. ആദ്യം ആളുകള്‍ വെള്ളം കോരിക്കൊണ്ടുപോകുകയായിരുന്നു.പിന്നീടാണ് മോട്ടോറുകള്‍ സ്ഥാനം പിടിച്ചത്.ആദ്യകാലത്ത് പത്ത് മോട്ടറുകളാണുണ്ടായിരുന്നത്. ഇപ്പോള്‍ 94 മോട്ടോറുകളുണ്ട്. ഓരോ മോട്ടോറില്‍നിന്നും ഒരോ വീട്ടിലേക്കും കണക്ഷന്‍. ഒരു മോട്ടോറുപയോഗിച്ച്‌ ജലമെടുക്കുന്ന പല കുടുംബങ്ങളുമുണ്ട്. 24 മണിക്കൂറും മോട്ടോറുകള്‍ മാറിമാറി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നതിനാല്‍ കിണറിനു സമീപവും ഏതു സമയവും മോട്ടോറിന്റെ ഇരമ്പലാണ്.
ഓരോ മോട്ടറിനും ബെഡ് സ്വിച്ച്‌ കിണര്‍ കരയിലുണ്ട്. മോട്ടര്‍ പ്രവര്‍ത്തിക്കുന്പോള്‍ ആ വീട്ടിലെ ആരെങ്കിലും കിണര്‍ കരയിലുണ്ടാകും. പകല്‍ സമത്ത് സ്ത്രീകളും രാത്രിയില്‍ പുരുഷന്‍മാരുമാണു എത്തുന്നത്. വെള്ളം ടാങ്കിലെത്തുന്നതു വരെ ഇവര്‍ കിണറ്റിന്‍കരയില്‍ ഇരിപ്പടത്തിലുണ്ടാകും. കിണറ്റില്‍ വെള്ളം വരുന്നതനുസരിച്ച്‌ ഇവര്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച്‌ വെളളം നിറയ്ക്കും. അര്‍ധരാത്രി കഴിഞ്ഞാലും കിണറ്റിന്‍കരയിലെ ആളൊഴിയില്ല. എട്ടു മീറ്ററോളമുണ്ട് കിണറിന്റെ ആഴം. എത്ര കൊടിയ വേനലിലും വെള്ളം വറ്റില്ലെന്നു മാത്രമല്ല പെരുമഴയത്ത് നിറഞ്ഞു കവിയുകയുമില്ല.
വെള്ളം കുറഞ്ഞ് അടിത്തട്ടിലെത്തിയാലും 10 മിനിറ്റ് കാത്തിരുന്നാല്‍ ഒരു ടാങ്കിലേക്കുള്ള വെള്ളം ഉൗറിവരും.വെള്ളത്തിന്‍റെ പേരിലോ, മോട്ടോര്‍ സ്ഥാപിക്കുന്നതിന്റെ പേരിലോ ഇവിടെ പ്രശ്നങ്ങളോ വഴക്കുകളോ ഒന്നുമില്ല, ആര്‍ക്കും ഇനിയും മോട്ടോര്‍ വയ്ക്കാം. ജാതിയും മതവുമെല്ലാം ഈ കിണറ്റിന്‍കരിയില്‍ ഒന്നാകും. പണം കൊടുത്തു വെള്ളം വാങ്ങുന്ന ഇക്കാലത്തും അനുവാദം പോലും ചോദിക്കാതെ മോട്ടോര്‍ ഉപയോഗിച്ച്‌ വെള്ളമെടുക്കുന്ന ഈ കിണറ്റിന്‍കര നാട്ടുകാരുടെ തണ്ണീര്‍കുടവും സൗഹൃദങ്ങളുടെ കിണറ്റിന്‍കരയുമാണ്.

Related Articles

Back to top button