IndiaLatest

അദാനി ഗ്രൂപ്പില്‍ 14,000 കോടി രൂപ നിക്ഷേപമിറക്കാന്‍ അബൂദബി കമ്പനി

“Manju”

ഇന്ത്യ-യു..ഇ സാമ്പത്തിക പങ്കാളിത്ത കരാര്‍ (സി..പി.) ഒപ്പുവെച്ചതിന് പിറകെ അദാനി ഗ്രൂപ്പില്‍ 7.3 ശതകോടി ദിര്‍ഹം (14,000 കോടി രൂപ) നിക്ഷേപമിറക്കാന്‍ അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ഹോള്‍ഡിങ് കമ്പനി (.എച്ച്‌.സി). അദാനി ഗ്രീന്‍ എനര്‍ജി(.ജി..എല്‍), അദാനി ട്രാന്‍സ്മിഷന്‍ (.ടി.എല്‍), അദാനി എന്റര്‍പ്രൈസസ് (.ഇല്‍) എന്നീ കമ്പനികളുടെ ഓഹരികളാണ് ഐ.എച്ച്‌.സി. വാങ്ങുന്നത്.

നേരത്തെ അദാനി ഗ്രൂപ് അബൂദബിയിലും നിക്ഷേപം നടത്തിയിരുന്നു. .ജി..എല്ലില്‍ 183 കോടി ദിര്‍ഹം, .ടി.എല്ലില്‍ 183 കോടി ദിര്‍ഹം, ..എല്ലില്‍ 367 കോടി ദി‍‍ര്‍ഹമുമാണ് നിക്ഷേപിക്കുക. അനുമതികളെല്ലാം ലഭിച്ചശേഷം ഒരുമാസത്തിനുള്ളില്‍ ഇടപാട് പൂര്‍ത്തീകരിക്കുമെന്നാണ് വിവരം.

കമ്പനികളുടെ വ്യാപനത്തിനാണ് നിക്ഷേപത്തുക വിനിയോഗിക്കുക. സുസ്ഥിര വികസനം, അടിസ്ഥാനസൗകര്യം, ഹരിത ഊര്‍ജം, ഊര്‍ജ കൈമാറ്റം തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം. .എച്ച്‌.സി ഈ വര്‍ഷം നടത്തുന്ന രണ്ടാമത്തെ വലിയ നിക്ഷേപമാണ് അദാനി ഗ്രൂപ്പിലേത്. നേരത്തേ അറീന ഇവന്റ്സ് ഗ്രൂപ്പിന്റെ 70 ശതമാനം ഓഹരികള്‍ ഐ.എച്ച്‌.സി സ്വന്തമാക്കിയിരുന്നു. 239.8 ദശലക്ഷം ദിര്‍ഹമാണ് കമ്പനി ഇതിനായി ചെലവഴിച്ചത്.

Related Articles

Back to top button